പെട്രോളിനെ ജി എസ് ടി യില്‍ കൊണ്ടുവരാതെ കളിച്ച് കേരള സര്‍ക്കാര്‍ : കുറ്റം മോദിയുടെ തലയില്‍
പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം ജി എസ് ടി കണ്‍സില്‍ പരിഗണിച്ചപ്പോള്‍ ശക്തിയായി എതിര്‍ത്തത് കേരളം .എന്നിട്ട് നരേന്ദ്ര മോദിയെ കുറ്റം പറയും. പെട്രോളി ന്റ വില അടിക്കടി വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നാണ് കേരളം പറയുന്നത്.
കേരളത്തിലെ ജനങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ ധനമന്ത്രി കെ .എന്‍ ബാലഗോപാലുമാണ് പെട്രോളിന്റെ വില കുറയ്ക്കുന്നതിനെ എതിര്‍ത്തത്. ചെറിയ എതിര്‍പ്പല്ല. നല്ല ഒന്നാന്തരം എതിര്‍പ്പ്.
ചരക്ക് സേവന നികുതിയുെടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചത്. എന്നാല്‍, ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലെന്ന് സംസ്ഥാനങ്ങള്‍ നിലപാടെടുത്തതായി ലക്‌നൗവിലെ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.
കേരളത്തിലെ കാര്യം കേന്ദ്ര മന്ത്രി പറഞ്ഞില്ല. എന്നാല്‍ അതാണ് സത്യം.സംസ്ഥാനങ്ങള്‍ മാത്രമല്ല, കേന്ദ്രവും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള നിലവിലെ നികുതി സംവിധാനം മാറ്റുന്നതിനോടു യോജിച്ചില്ല. വലിയ വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇപ്പോള്‍ ഇടപെടുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കേന്ദ്രത്തെക്കാള്‍ കൂടുതല്‍ എതിര്‍ത്തത് കേരളമാണ് .
വസ്ത്രങ്ങള്‍, ഫുട്വെയര്‍ എന്നിവയുടെ നികുതിയുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. നിര്‍മാണ വസ്തുക്കള്‍ക്കു കൂടിയ നികുതി, ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതി എന്നതാണ് നിലവിലെ പ്രശ്‌നം. നിര്‍മാണ വസ്തുക്കള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നികുതി തിരികെ നല്‍കേണ്ട സ്ഥിതിയാണുള്ളത്. തുണിത്തരങ്ങളുടെ മേഖലയില്‍ മാത്രം ഏകദേശം 6000 കോടി രൂപയാണ് ഇങ്ങനെ തിരികെ നല്‍കുന്നത്.
ഉല്‍പന്നങ്ങളുടെയും നിര്‍മാണ വസ്തുക്കളുടെയും നികുതി ഏകീകരിക്കാനുള്ള തീരുമാനത്തില്‍ ഇതിനായി നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ മന്ത്രിമാരുടെ സമിതി രൂപീകരിക്കും. സമിതി 4 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പേനയുടെ കാര്യത്തിലും നിര്‍മാണ വസ്തുക്കള്‍ക്കു 18% നികുതി, പേനയ്ക്ക് 12% എന്നതാണ് നിലവിലെ സ്ഥിതി. അതിനാലാണ് എല്ലാത്തരം പേനയുടെയും നികുതി 18 ശതമാനമാക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 2022 ജൂണ്‍ വരെയെന്നാണ് നേരത്തെ തീരുമാനിച്ചത്. സെസ് ഏര്‍പ്പെടുത്തിയാണ് നഷ്ടപരിഹാരത്തുക കണ്ടെത്തിയിരുന്നത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കുന്നതു വൈകിയതും കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞതും കണക്കിലെടുത്ത്, ബാങ്ക് വായ്പയെടുത്താണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്. നികുതി വരുമാനം കുറവായതിനാല്‍ നഷ്ടപരിഹാരം അടുത്ത ജൂണിനു ശേഷവും വേണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.
എന്നാല്‍, അടുത്ത ജൂലൈ മുതല്‍ പിരിക്കുന്ന സെസ് ബാങ്ക് വായ്പയുടെയും മുതലും പലിശയും നല്‍കാന്‍ മാത്രമാണ് ഉപയോഗിക്കുകയെന്നാണ് ഇന്നലെ ധനമന്ത്രി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തിനുള്ള നിലവിലെ കാലാവധി നീട്ടില്ലെന്നാണ് അതിലൂടെ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നുമാണ് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും നിലപാടെടുത്തിട്ടുള്ളത്.
കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവേ ബില്‍, ഫാസ്ടാഗ്, നിലവില്‍ ജിഎസ്ടി സംവിധാനത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, നികുതി വെട്ടിപ്പ് തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി മന്ത്രിമാരുടെ സമിതി രൂപീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഈ സമിതി 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
കേരളം മുമ്പേ പെട്രോളിയത്തിന്റെ ജി.എസ്.ടി യില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലും ധനമന്ത്രി ബാലഗോപാല്‍ ജി എസ് ടി യിലെ പെ ട്രോളിയം പ്രവേശനത്തെ എതിര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha