സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ നിന്ന് സിപിഐയുടെ സംസ്ഥാന കൗൺസിലും അഖിലേന്ത്യാ നേതൃത്വവും തമ്മിലുള്ള തർക്കത്തിലേക്ക് ഈ പ്രശ്നം വഴുതിവീണതിൽ ഏറ്റവും കൂടുതൽ ആഹ്ളാദിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തന്നെയായിരിക്കും; വിമർശനവുമായി സിപി ജോൺ
ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തിരയിളക്കത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
കുറെ നാളായി വളരെ സമാധാനപരമായി പോവുകയാണ് ഇടതുമുന്നണിയിലെ സിപിഐ. ഇടയ്ക്കിടെ സിപിഎമ്മിനെ വിമർശിക്കാൻ മടികാണിക്കാത്ത പാർട്ടി ആയിരുന്നു സിപിഐ എങ്കിലും കേരള കോൺഗ്രസ് ആഗമനത്തിൽ ഉണ്ടാകും എന്ന് കരുതിയ ഒരു പ്രതിഷേധവും സിപിഐ ഉണ്ടാക്കിയില്ല.
ഇന്ന് കേരളകോൺഗ്രസ് വിഷയമോ സിപിഎമ്മുമായുള്ള ചില്ലറ തർക്കമോ അല്ല സിപിഐ ഉലച്ചിരിക്കുന്നത്. സിപിഐയുടെ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ ആനിരാജ. അവർ സിപിഐയുടെ വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ നേതാവാണ്.
ഇവർ കേരളത്തിൽ വന്നിട്ട് പറഞ്ഞു ഇവിടെ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു. ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത് കേരളത്തിലെ പോലീസിനകത്ത് ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നു എന്നതാണ്.
വളരെ ഗുരുതരമായ ഒരു ആരോപണമാണിത്. കേരളത്തിലെ പോലീസിനകത്ത് ആർഎസ്എസ് ഗ്യാങ് ഉണ്ട് എന്നറിയുമ്പോൾ സിപിഐയുടെ നേതാക്കന്മാർ എന്താണ് ചെയ്തിരിക്കുക.
അവർ അത് കയ്യോടെ തള്ളിക്കളയുക മാത്രമല്ല അവരുടെ ഭർത്താവ് എന്നതിനേക്കാളുപരി പാർട്ടിയുടെ ജനറൽ സെക്രട്ടറി ഡി രാജ തന്റെ ഭാര്യയായ സിപിഐ നേതാവിന്റെ ആരോപണത്തെ പിന്തുണച്ചപ്പോൾ സിപിഐയുടെ സംസ്ഥാന കൗൺസിൽ കൂടി രാജയെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറയുന്നത് ഞങ്ങൾ സാക്ഷാൽ ഡാങ്കേ. ഡാങ്കേ എന്ന് പറയുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയ കുറച്ചു പേരിൽ പ്രാധാന്യമർഹിക്കുന്ന ഒരു പേരാണ്. ഡാങ്കേ പോലും തള്ളിക്കളയാൻ മടിക്കാത്ത പാർട്ടിയാണ് സിപിഐ എന്ന് പറഞ്ഞുകൊണ്ടാണ് രാജയെ തള്ളിക്കളയുന്നത്.
ഇതിന്റെ അർത്ഥം എന്താണ്? കേരള ഗവൺമെന്റ്നോടും മുഖ്യമന്ത്രി പിണറായി വിജയനോട് ചേർന്നു നിൽക്കുക എന്നത് കാനം രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സിപിഐ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടിയുടെ ജനറൽ സെക്രട്ടറിയോട് ചേർന്നു നിൽക്കുന്നതിനേക്കാൾ പ്രധാനമാണ് എന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞു വെച്ചിരിക്കുന്നത്.
ഇത് വളരെ രസകരമായ ഒരു വൈരുദ്ധ്യമാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ നിന്ന് സിപിഐയുടെ സംസ്ഥാന കൗൺസിലും അഖിലേന്ത്യാ നേതൃത്വവും തമ്മിലുള്ള തർക്കത്തിലേക്ക് ഈ പ്രശ്നം വഴുതിവീണതിൽ ഏറ്റവും കൂടുതൽ ആഹ്ളാദിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തന്നെയായിരിക്കും.
എന്തായാലും സിപിഐ ഇന്ന് എടുത്തിരിക്കുന്ന ഈ സമീപനത്തിൽ തെറ്റ് എന്താണ്? ഒരു പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം നടത്തിയ വിമർശനത്തെ അതിന്റെ മുഖവിലക്കെടുത്ത് കൊണ്ട് അത് പരിശോധിക്കുന്നതിന് പകരം ഈ പ്രാദേശിക ഘടകം എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യ നേതൃത്വത്തെ തള്ളിക്കളയുന്ന തെറ്റാണ് കാനം രാജേന്ദ്രൻ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകത്തോടെ നോക്കുകയാണ് മറ്റൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിക്കുന്നത് ഉള്ളൂ . കാരണം എന്ന് സിപിഐയും സിപിഎമ്മും അധികാരത്തിലെത്തിക്കുന്നത് കേരളത്തിൽ മാത്രമാണ്.
ബംഗാളിൽ അധികാരത്തിൽ ഇല്ല എന്നല്ല, അവിടെ കുറച്ചു സീറ്റ് കുറഞ്ഞുപോയി എന്നതുമല്ല അവിടെ സിപിഎമ്മും സിപിഐയും കോൺഗ്രസ് അടക്കമുള്ള അവളുടെ സഖ്യകക്ഷികൾ ഘടകം ഒരു സീറ്റും കിട്ടില്ല എന്നതാണ്.
ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനേക്കാളുപരി മറ്റു സ്ഥലങ്ങളിൽ അവർ പൂജ്യത്തിലേക്ക് നടക്കുന്നു എന്നത് കൊണ്ട് കേരളത്തിലെ ഗവർണർ തൊട്ടുകളിക്കാൻ അഖിലേന്ത്യ സെക്രട്ടറിയെ പോലും അനുവദിക്കില്ല ഞങ്ങൾക്ക് പ്രധാനം ഞങ്ങൾ കേരളത്തിൽ അധികാരമാണ് സിപിഐ അഖിലേന്ത്യാ നേതൃത്വം അല്ല എന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ നിലപാട് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്.
https://www.facebook.com/Malayalivartha