പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോണിലേക്ക് മിസ്സ്ഡ് കാൾ വന്നു; കോള്‍ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചതോടെ യുവാവുമായി പരിചയത്തിലായി, പിന്നാലെ നമ്പർ യുവാവിന്റെ സുഹൃത്തിനും കൈമാറി... ഇതോടെ ഇരുവരും പെൺകുട്ടിയുമായുള്ള സൗഹൃദം ദൃഢമാക്കി... ഒന്ന് കാണാനെന്നു പറഞ്ഞു വിളിച്ചുവരുത്തി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
മൊബൈല്‍ ഫോണില്‍ വന്ന മിസ്ഡ് കോളില്‍ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും പോലീസ് പിടിയിലായി. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട് സ്വദേശി ജീവിന്‍ വര്‍ഗ്ഗീസ് (29 ) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡി.വെെ.എസ്.പി: സി.ആര്‍ സന്തോഷും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം തുടങ്ങുന്നത് രണ്ടു വർഷങ്ങൾക്ക് മുന്നെയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് ജിവിന്‍റെ സുഹൃത്തായ വയനാട് കേണിച്ചിറ സ്വദേശി രജീഷിന്‍റെ ഫോണില്‍ നിന്നും മിസ്ഡ് കോള്‍ വന്നു.
പെണ്‍കുട്ടി മിസ്ഡ് കോള്‍ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചതോടെ രജീഷ് പരിചയപ്പെടുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ തുടരെ വിളിച്ച് പരിചയം വളർത്തിയെടുത്തത്. കൂടെ ജോലി ചെയ്യുന്ന ജീവിനും പെണ്‍കുട്ടിയുടെ നമ്പർ വാങ്ങുകയും ഫോണിലൂടെ സൗഹൃദം ദൃഢമാക്കി.
കഴിഞ്ഞ മാസം പെണ്‍കുട്ടിയെ നേരില്‍ കാണാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് ചാലക്കുടിയിലെത്തിയ ഇരുവരും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയും സംസാരമധ്യേ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞതോടെ പോലീസില്‍ പരാതിപ്പെടുകയും കൊരട്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശിയെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടുകയും ചെയ്തുവെങ്കിലും ജിവിനെ പിടികൂടാനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജീവിന്‍ പിടിയിലാവുന്നത്.
കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.കെ അരുണ്‍, ഡിവൈഎസ്പിയുടെ പ്രത്യേകാന്വേഷണ സംഘത്തില്‍ എസ്‌ഐ മാരായ ജോഷി ടി.സി, ജിനു മോന്‍ തച്ചേത്ത്, എഎസ്‌ഐമാരായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒ. മാരായ വി.യു സില്‍ജോ, എ.യു റെജി, എം.ജെ.ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha