Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ധാര്‍മ്മിക പ്രതിസന്ധിയില്‍ സി പി ഐ-എം... തിരുവനന്തപുരത്ത് സി പി എം ജില്ലാ കമ്മിറ്റിയിലെ പ്രമുഖനായ പേരൂര്‍ക്കട സദാശിവന്റെ മകന്റെ മകളാണ് തിരുവനന്തപുരത്ത് തലവേദനയായതെങ്കില്‍ എം.ജി.സര്‍വകലാശാലയില്‍ തലവേദനയായത് സഖാക്കള്‍

23 OCTOBER 2021 11:15 AM IST
മലയാളി വാര്‍ത്ത

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഒരു ധാര്‍മ്മിക പ്രതിസന്ധിയിലാണ് സി പി ഐ-എം. ഇത് എപ്രകാരം നേരിടുമെന്നറിയാത്ത തരത്തില്‍ ഉഴലുന്ന പാര്‍ട്ടിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

തിരുവനന്തപുരത്ത് സി പി എം ജില്ലാ കമ്മിറ്റിയിലെ പ്രമുഖനായ പേരൂര്‍ക്കട സദാശിവന്റെ മകന്റെ മകളാണ് തിരുവനന്തപുരത്ത് തലവേദനയായതെങ്കില്‍ എം.ജി.സര്‍വകലാശാലയില്‍ തലവേദനയായത് സഖാക്കള്‍ തന്നെയാണ്.അതില്‍ വിദ്യാഭ്യാസ മന്തിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും പ്രതിയായി.

 



പേരൂര്‍ക്കട സദാശിവന്റെ മകന്‍ ജയചന്ദ്രന്റെ മകളുടെ കുഞ്ഞിനെ പാര്‍ട്ടി അടിച്ചു മാറ്റിയെന്നാണ് കഥ. പേരൂര്‍ക്കട സദാശിവന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അക്ഷീണം പരിശ്രമിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മകന്റെ സമ്മര്‍ദ്ദഫലമായാണ് മകളുടെ കുഞ്ഞിനെ പാര്‍ട്ടി ഇടപെട്ട് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന കുഞ്ഞിനെ ഏറ്റെടുക്കല്‍ ശിശുക്ഷേമ സ്ഥിതിക്ക് നിയമമില്ല.എന്നാല്‍ പാര്‍ട്ടി ജില്ല നേതാവിന്റെ ഇടപെടല്‍ വന്നപ്പോള്‍ ശിശുക്ഷേമ സമിതിക്ക് മിണ്ടാട്ടമില്ലാതായി. ഇതാണ് പാര്‍ട്ടിയെയും പേരൂര്‍ക്കടയുടെ മകനെയും കുഴപ്പത്തിലായത്. നേതാവിന്റെ മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി സി പി എം ആണെന്നാണ് ലോകം മുഴുവന്‍ പറയുന്നത്. നേതാവിന്റെ മകള്‍ പാര്‍ട്ടി നേതാവാണ്. പാര്‍ട്ടി നേതാവ് മുമ്പ് വിവാഹം കഴിച്ചയാളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇത് മിശ്രവിവാഹമായിരുന്നത്രേ. പാര്‍ട്ടി നേതാവ് പാര്‍ട്ടിക്കാരിയെ ഗര്‍ഭിണിയാക്കിയെന്നാണ് ഇപ്പോള്‍ മാലോകര്‍ പറഞ്ഞു നടക്കുന്നത്. നാണംകെട്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി നേതാക്കളാണ്.

 



ഇതിനിടെയാണ് എം ജി സര്‍വകലാശാലയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ നേതാക്കളില്‍നിന്ന് നേരിട്ടത് ലൈംഗിക അതിക്രമമെന്ന് എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പുറത്തു വന്നത്.

ശരീരത്തില്‍ കടന്നു പിടിച്ച് നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ. അരുണ്‍ ഉള്‍പ്പടെ ആക്രമിച്ചെന്നാണ് വനിതാ നേതാവിന്റെ മൊഴി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

 



'ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളെല്ലാം ഭയന്നിരിക്കുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവരുത് എന്ന വാശിയോടെയാണ് എസ്എഫ്‌ഐ എന്നെ കൈകാര്യം ചെയ്തത്. എന്നാല്‍ ഇതിലൊന്നും ഞാന്‍ ഭയപ്പെടില്ല. വ്യക്തമായി പ്ലാന്‍ ചെയ്തുകൊണ്ടാണ് അവര്‍ ആക്രമിച്ചത്. ജനാധിപത്യ പ്രക്രിയയിലേക്ക് കടന്നുചെല്ലാനുള്ള ഒരു വിദ്യാര്‍ഥിയുടെ അവകാശത്തെ ഇത്തരത്തിലാണ് നേരിടുന്നതെങ്കില്‍ എസ്എഫ്‌ഐയും ആര്‍എസ്എസും തമ്മില്‍ എന്താണ് വ്യത്യാസം?'-വനിതാ നേതാവ് ചോദിച്ചു.

എഐഎസ്എഫ് വനിതാ നേതാവിനെ അടക്കം ആക്രമിച്ച കേസില്‍ 7 എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേരു വിളിച്ചു തുടങ്ങി സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷാ രാജു നല്‍കിയ പരാതിയില്‍ എസ് സി എസ്ടി നിയമ പ്രകാരവും കേസുണ്ട്. ജാമ്യമില്ലാത്ത വകുപ്പാണ്.

 



അതേസമയം, ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. എഐഎസ്എഫ് വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ഏതായാലും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യുവ സഖാക്കളുടെ ഗര്‍ഭചരിതമാണ്. പാര്‍ട്ടിയുടെ ജോലി ഗര്‍ഭനിരോധനമാണോ എന്ന് നേതാക്കള്‍ തന്നെ ചോദിച്ചു തുടങ്ങിയെന്നാണ് കഥ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (5 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (5 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (6 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (6 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (6 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (6 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (8 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (8 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (8 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (8 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends