സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; തീവ്രമഴ മുന്നറിയിപ്പില്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ എവിടെയും തീവ്രമഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
കൂടാതെ ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അതോടൊപ്പം തന്നെ ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പിന്‍വാങ്ങും. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും എന്ന സൂചന.
അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴ മൂലം മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും ഡീന്‍ കുര്യക്കോസ് കത്തയയ്ക്കുകയുണ്ടായി.
തമിഴ് നാട് സര്‍ക്കാരുമായി സംസാരിക്കണം എന്ന് കത്തില്‍ ആവശ്യപ്പെടും ചെയ്തു.136 അടിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം, എന്തെങ്കിലും ഒരു അപകട സാധ്യത ഉണ്ടായാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോവുന്ന സ്ഥിതി ആയിരിക്കും.അത്യധികം ആശങ്കജനകമായ സാഹചര്യം നിലനില്‍ക്കുന്നു.
അണക്കെട്ടിലേക്കുള്ള വൃഷ്ടി പ്രദേശത്തുനിന്നും വരുന്ന നീരൊഴുക്കിന് അനുസരിച്ചുള്ള ജലം തമിഴ് നാട് ഔട്ട് ഫ്ലോ ആയി എടുക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. ഇന്‍ഫ്ലോയ്ക്ക് അനുസരിച്ചുള്ള ഔട്ട് ഫ്ലോ ഉറപ്പുവരുത്താന്‍ തമിഴ്നാട് തയ്യാറാകണം. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തി,വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























