Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

ആകെ നാറി, നാണക്കേട് മറയ്ക്കാന്‍ സിപിഎം, നടപടി ജയചന്ദ്രനെയും ഷിജുഖാനെയും പൂട്ടാന്‍ ഉത്തരവ്

24 OCTOBER 2021 03:47 PM IST
മലയാളി വാര്‍ത്ത

അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സി.പിഎം. കടുത്ത നടപടികളിലേക്ക് നീങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജയചന്ദ്രനും, ഷിജു ഖാനും എതിരെ നടപടിയെടുക്കാനാണ് സാധ്യത. അനുപമയുടെ അച്ഛനായ ജയചന്ദ്രൻ സി.പി.എം കമ്മിറ്റി ലോക്കൽ അംഗമാണ്. ഷിജു ഖാൻ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ,ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹിയാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവം ഈ ഒക്ടോബറായിട്ടും വിഷയത്തിൽ തുടർന്ന മൗനത്തിൽ സി.പി.എമ്മിനെന്തായാലും വിശദീകരിക്കേണ്ടിവരുമെന്ന് തീർച്ചയാണ്. കാരണം, പാർട്ടിയുടെ സുപ്രധാന നേതാക്കൾക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇത് എന്തായാലും സജീവ ചർച്ചയിലേക്ക് വഴിതെളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പൊതു സമൂഹത്തിന്റെ സമ്മർദ്ദം ഏറെയുള്ള ഈ കേസിൽ ഇനി സിപിഎമ്മിന്റെ മുന്നോട്ടുള്ള നടപടികൾ ഏറെ നിർണ്ണായകമാണ്. ഈ വിഷയത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലാണ്. പാർട്ടിയുടെ എല്ലാ കേന്ദ്രങ്ങളും അറിഞ്ഞ് കൊണ്ടാണ് കുഞ്ഞിനെ കൈമാറിയെന്നാണ് അനുപമയുടെ അച്ഛനായ ജയചന്ദ്രൻ പറഞ്ഞിരുന്നത്.

 

 

 

 

 

 

 

അതേസമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിഡബ്ല്യൂസി ചെയര്‍പേഴ്സണും കുട്ടിയെ എടുത്ത് കൊണ്ടുപോയെന്ന പരാതി ഏപ്രിലില്‍ കൊടുത്തില്ലെന്ന് പോലീസും പറയുന്നത് കളവാണെന്ന് തെളിഞ്ഞു. ഏപ്രില്‍ മാസം സിഡബ്ല്യൂസി നടത്തിയ സിറ്റിംഗില്‍ കുട്ടിയെക്കുറിച്ച് കയ്യിലുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും എല്ലാം കയ്യിലുണ്ടെന്നും പറയുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ മാസം തന്നെ പൊലീസിലും പരാതിയില്‍ കേസ് എടുക്കാത്തതിനാല്‍ ഡിജിപിക്കും കുട്ടിയെ കാണാനില്ലെന്ന നല്‍കിയ പരാതിയുടെ റസീപ്റ്റും ഇതിന് തെളിവായുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

ഏപ്രില്‍ മാസം കൊടുത്ത പരാതിയില്‍ കുട്ടിയെ കാണാനില്ലെന്ന വിവരം ഇല്ലെന്നായിരുന്നു കമ്മീഷണറുടെ വാദം. ഏപ്രില്‍ 15 ന് സര്‍ട്ടിഫിക്കേറ്റുകള്‍ വിട്ടുതരണമെന്ന പരാതി പേരൂര്‍ക്കട പൊലീസില്‍ കൊടുക്കുന്നു. നാലാമത്തെ ദിവസം ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന രണ്ടാമത്തെ പരാതിയും കൊടുത്തു. മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ എടുക്കാത്തതിനാല്‍ ഡിജിപിക്കും പരാതി നല്‍കി. പരാതികളുടെ കോപ്പികളെല്ലാം നിലനില്‍ക്കെയാണ് സെപ്റ്റംബര്‍ മാസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ കിട്ടിയതെന്നും ഒരു വീഴ്ചയും സംഭവിച്ചില്ലെന്നുമുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 

 

 

എന്നാൽ ഇതിൽ പോലീസിനെതിരെ അനുപമ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് അനുപമ പറഞ്ഞു. കുട്ടിയെവിടെയെന്ന് അച്ഛന്‍ പറയുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. പൊലീസ് മേധാവിയെവരെ അന്ന് സമീപിച്ചിട്ടും നടപടിയുണ്ടായില്ല. സെപ്റ്റംബറില്‍ പുതിയ പൊലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.
പോലീസിൽ വിശ്വാസമില്ലെന്നും തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യാൻ തയാറെടുക്കുകയാണ് അനുപമ.

 

 

 

 

 

 

 

 

 

 

 

 

അതേസമയം, കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ രജിസ്റ്റർ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് മണക്കാട് സ്വദേശിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. എന്നാൽ അങ്ങനെയൊരാളില്ല എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാട്ടാക്കട പഞ്ചായത്തിൽ നിന്ന് കുട്ടിയുടെ ജനന രജിസ്റ്ററും പോലീസ് കണ്ടെടുത്തു. ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 10നാണ് കുട്ടി ജനിച്ചത്. കൂടാതെ അനുപമയുടെ മാതാപിതാക്കൾ, സഹോദരി ഇവരുടെ ഭർത്താവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നേറുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

എന്തായാലും ദത്ത് നല്‍കിയ കുട്ടിയുടെ അവകാശവാദവുമായി അമ്മ എത്തിയ വിവരം ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചെങ്കിലും കുട്ടിയെ കിട്ടാന്‍ ഒരുപാട് കമ്പകളുണ്ട്. ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നാളത്തെ കോടതിവിധി നിര്‍ണായകമാകും. വിധി അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികള്‍ക്കോ, സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിക്കോ മേല്‍കോടതിയെ സമീപിക്കാമെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (5 minutes ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (20 minutes ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (32 minutes ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (44 minutes ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (58 minutes ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (1 hour ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (1 hour ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (7 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (7 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (7 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (8 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (8 hours ago)

Malayali Vartha Recommends