'ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും രക്തബന്ധമുള്ളവരുടെ കയ്യില്‍ നിന്ന് കുട്ടിയെ വാങ്ങി ആള്‍മാറാട്ടം നടത്തി അമ്മ തൊട്ടിലില്‍ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്...' പൊട്ടിത്തെറിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍

കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ കേസില്‍ ശക്തമായി പ്രതികരണം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. വ്യാജരേഖകളുണ്ടാക്കി താന്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി എന്ന് പരാതിപ്പെട്ടിട്ടും അത് വക വയ്ക്കാതെ ദത്ത് നടപടികള്‍ ബോധപൂര്‍വം വേഗത്തിലാക്കി എന്നാണ് കുഞ്ഞിന്റെ അമ്മ അനുപമ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശിശുഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അഡ്വ. ബി ഗോപാലകൃഷ്ണന്റെ ഫേയിസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
ഫേയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;
ഷിജുഖാനെ തുറുങ്കിലടക്കണം..!!
ജനിച്ച് മൂന്ന് നാള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാല്‍ കുടിക്കാനുള്ള മൗലീക അവകാശം കളവും കൃത്രമവും കാട്ടി ലംഘിച്ച ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമമനുസരിച്ച് കുറ്റങ്ങള്‍ ചുമത്തി കേസ്സ് എടുത്ത് തുറുങ്കിലടക്കണം. ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും രക്തബന്ധമുള്ളവരുടെ കയ്യില്‍ നിന്ന് കുട്ടിയെ വാങ്ങി ആള്‍മാറാട്ടം നടത്തി അമ്മ തൊട്ടിലില്‍ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്.
കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയില്‍ കള്ളസത്യവാങ്മൂലം നല്‍കിയതും അപരിഹാര്യമായ പാതകവും നിയമ വിരുദ്ധമായ നടപടിയുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താല്‍പ്പര്യത്തോടെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും.
നിതി രാഹിത്യവും .കൊടുo ക്രൂരതയും ആണ്. ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യപരമായിട്ടാണ് കേരള ഭരണം നടത്തുന്നതെങ്കില്‍ അനുപമ സംഭവത്തില്‍ ജനിച്ചിട്ട് മൂന്ന് നാള്‍ മാത്രമായ കുഞ്ഞിനെതിരെ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാന്‍ അടക്കമുള്ളവരെ തുറുങ്കിലടക്കാന്‍ തയ്യാറാകണം.... അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ പൊതു ഹര്‍ജിയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറാകും.
https://www.facebook.com/Malayalivartha

























