Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നത്;തദ്ദേശഭരണ സ്ഥാപനം കുടുംബശ്രീക്കു പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകുമ്പോൾ തന്നെ അവയുടെ സ്വയംഭരണാവകാശം അനുവദിക്കണമെന്നുള്ളതായിരുന്നു ക്യാമ്പുകളുടെ ഒരു പ്രധാന സന്ദേശം; ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് പങ്കു വച്ച് ഡോ . തോമസ് ഐസക്ക്

25 OCTOBER 2021 12:49 PM IST
മലയാളി വാര്‍ത്ത

എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നതെന്ന് ഡോ . തോമസ് ഐസക്ക്. ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് അദ്ദേഹം പങ്കു വയ്ക്കുന്ന കുറിപ്പിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നത് അതിൽ ആദ്യത്തേത് ബാലുശ്ശേരിയിലെ കോർഡിനേറ്ററായ എം. ലക്ഷ്മിയാണ്.

രണ്ടാമത്തെയാൾ ഞാൻ ഇതിനു മുമ്പു പരിചയപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ ജലജകുമാരിയാണ്. ലക്ഷ്മി കേവലം ബ്ലോക്ക് കോർഡിനേറ്റർ മാത്രമായിരുന്നില്ല. വനിതാ പരിശീലന പരിപാടികളിൽ സംസ്ഥാനതലത്തിൽ തന്നെ സംഘാടകയും ഫാക്കൽറ്റിയുമായിരുന്നു. മാർ ഇവാനിയോസ് കോളേജിലെ വനിതാ പരിശീലനത്തിലെ ഒരു ഫാക്കൽറ്റി മീറ്റിംഗാണ് ആദ്യ ചിത്രം. അഭിമുഖമായി ഇരിക്കുന്ന നിരയിൽ വലത്തു നിന്നും രണ്ടാമത്തെയാളാണ് ലക്ഷ്മി.

കുടുംബശ്രീ രൂപീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 1999 ഡിസംബർ 20 മുതൽ 2000 മാർച്ച് 30 വരെ മാർ ഇവാനിയോസ് കോളേജിൽ വച്ച് നടന്ന 5 ദിവസ പരിശീലന പരിപാടിയാണ് ലക്ഷ്മിയുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും 5 വീതം വനിതാ പ്രതിനിധികളാണു പങ്കെടുക്കേണ്ടിയിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റ്, പട്ടികജാതിയിൽപ്പെട്ട ഒരു വനിത, ഒരു പൊതു പ്രവർത്തക അടക്കം അങ്ങനെ 5 വനിതകൾ. ദാരിദ്ര്യലഘൂകരണവും സ്ത്രീ ശാക്തീകരണവും ആയിരുന്നു മുഖ്യവിഷയങ്ങൾ. ഒരേസമയം 3 ബാച്ചു സ്ത്രീകൾക്കായിരുന്നു പരിശീലനം. ക്യാമ്പ് ഡയറക്ടർമാരായി എ ബാച്ചിന്റെ ചാർജ്ജ് ഡോ. റ്റി.എൻ. സീമയ്ക്കും, ബി-യുടെ ചാർജ്ജ് എം. ലക്ഷ്മിക്കും, സി-യുടെ ചാർജ്ജ് വി.വി. പ്രസന്നകുമാരിക്കും ആയിരുന്നു.

ഡോ. സീമക്കായിരുന്നു മൊത്തം ക്യാമ്പിന്റെ ഉത്തരവാദിത്വം. ആദ്യ ദിവസം എത്തുന്ന പരിശീലകരെ മെരുക്കിയെടുക്കാനും ക്ലാസിൽ ഇരുത്താനും ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുവെന്നാണ് ലക്ഷ്മി ഓർക്കുന്നത്. എന്നാൽ ക്യാമ്പിന്റെ അവസാന ദിവസം മടങ്ങിപ്പോകാൻ താൽപ്പര്യമില്ലാതെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും തിരിച്ചു പോയത്. അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം പഠിക്കാൻ ഉള്ളൂർ, തിരുവല്ലം പഞ്ചായത്തുകളിലേയ്ക്കു സന്ദർശനമുണ്ടായിരുന്നു.

പാട്ടു പാടിക്കൊണ്ടായിരുന്നു യാത്ര.... ഒന്നാം മലകേറി പോകണ്ടേ, അവിടുന്നു തലകുത്തി താഴോട്ട്..... പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള സമത അയൽക്കൂട്ടങ്ങളാണ് ഇവിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ചെല്ലുന്ന ഗ്രൂപ്പുകൾ ചെറുഗ്രൂപ്പുകളായി തിരിഞ്ഞു അയൽക്കൂട്ടങ്ങളിൽ നേരിട്ടുചെന്ന് അവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ സമീപനത്തെക്കുറിച്ച് വിശദമായ ക്ലാസ്സുകൾ പിന്നീട് ഉണ്ടാവും.

സ്ത്രീ സംരക്ഷണ നിയമ ക്ലാസുകൾ വനിതാ കമ്മീഷനിലെ അലക്സാണ്ടർ ജേക്കബ് ആണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദവും സരസവുമായിരുന്നുവെന്നാണ് ലക്ഷ്മിയുടെ ഓർമ്മ. ദിവസേന ക്യാമ്പ് ഫയർ ഉണ്ടായിരുന്നു. ക്ലാസിന്റെ പിരിമുറുക്കം കുറയ്ക്കാൻവേണ്ടി മാത്രമായിരുന്നില്ല. പല പരിപാടികളും വിജ്ഞാനപ്രദവുമായിരുന്നു. ക്യാമ്പ് ന്യൂസ് ലറ്റർ ദിവസേന പ്രസിദ്ധീകരിക്കുമായിരുന്നു.

അതിന്റെ ഉത്തരവാദിത്വം നിയമവിദ്യാർത്ഥിനികളായിരുന്ന സിന്ധു, മാജിത തുടങ്ങിയവർക്കായിരുന്നു. ഈ പരിശീലന പരിപാടി കുടുംബശ്രീയുടെ സുഗമമായ സമാരംഭത്തിനു വഴിയൊരുക്കി. അതിലുപരി കുടുംബശ്രീയെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി വിളക്കിച്ചേർക്കുന്നതിനും സഹായിച്ചു. തദ്ദേശഭരണ സ്ഥാപനം കുടുംബശ്രീക്കു പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകുമ്പോൾ തന്നെ അവയുടെ സ്വയംഭരണാവകാശം അനുവദിക്കണമെന്നുള്ളതായിരുന്നു ക്യാമ്പുകളുടെ ഒരു പ്രധാന സന്ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (9 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (16 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (30 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (47 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (51 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends