സ്കൂട്ടറിൽ യാത്ര ചെയ്ത പെൺകുട്ടികളെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു; ലൈംഗികാതിക്രമത്തിന് ശ്രമം, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍

സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. മലപ്പുറം എടക്കര ആലങ്ങാടന്‍ ശ്രീജിത്തിനെയാണ് വഴിക്കടവ് പോലിസ് പിടികൂടിയിരിക്കുന്നത്. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെയാണ് ശ്രീജിത്ത് ആക്രമിച്ചത്.
മുരിങ്ങമുണ്ടയ്ക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു. ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ വേഗത്തിൽ തന്റെ ബൈക്കും എടുത്തു രക്ഷപ്പെടുകയായിരുന്നു.
സംഭവസമയത്ത് പ്രതി മാസ്‌കും ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സപ്തംബര്‍ 13-ന് വൈകുന്നേരമാണ് ആക്രമണം നടന്നത്. തുടര്‍ന്ന് സിസി ടിവികള്‍ പരിശോധിച്ചു. പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. മലപ്പുറം ജില്ലയില്‍ത്തന്നെ കൊണ്ടോട്ടിയില്‍ ഒളവട്ടൂരിനടുത്ത് ശ്രീജിത്ത് ജോലിയ്ക്കെത്തിയെന്ന രഹസ്യവിവരം പോലിസിനു ലഭിച്ചു. കേസ് അന്വേഷിയ്ക്കുന്ന വഴിക്കടവ് പോലിസെത്തി ക്സറ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണം നടത്തിയ മുരിങ്ങമുണ്ടയിലെത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന പെണ്‍കുട്ടികളെ പ്രതി പതിവായി പിന്തുടരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
https://www.facebook.com/Malayalivartha

























