മുല്ലപ്പെരിയാറിൻെറ കാര്യത്തിലും വി എസിനെ തള്ളി; മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് പിണറായി തള്ളി

വി എസിനെ തള്ളുന്നത് പതിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാറിൻെറ കാര്യത്തിലും വി എസിനെ തള്ളി.ഒരിടക്കാലത്തിന് ശേഷമാണ് വി എ സിൻ്റെ ആക്ഷേപം മുഖ്യമന്ത്രി തള്ളിയത്. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചർച്ചകൾ സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് പിണറായി തള്ളിയത്.
മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു വിഎസ് പത്രക്കുറിപ്പിലും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലും വ്യക്തമാക്കിയത്. എന്നാൽ മുല്ലപ്പെരിയാറിൽ ഒരു ഭീഷണിയുമില്ലെന്നാണ് പിണറായിയും അദ്ദേഹത്തിൻെറ ജല വിഭവ മന്ത്രിയും പറയുന്നത്. ഇത് തമിഴ്നാടിനെ അനുകൂലിക്കുന്ന നിലപാടല്ലേ എന്ന് ചില മാധ്യമങ്ങൾ ചോദിച്ചപ്പോൾ പിണറായി മീശ പിരിച്ചു.അങ്ങനെ പറയുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നു നിലപാടാണ് വി എസ് ചോദ്യം ചെയ്യുന്നത്.
തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണെന്ന് വി എസ് പറഞ്ഞു.. മുല്ലപ്പെരിയാർ ഡി കമ്മിഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാർത്താക്കുറിപ്പ്.
എന്നാൽ മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യേണ്ട ആവശ്യമേ ഇല്ലെന്നാണ് പിണറായി ഇപ്പോൾ പറയുന്നത്.
ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്‌നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്. ഇതാണ് വി എസിൻ്റെ നിലപാട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും വിഎസ് അന്ന് വ്യക്തമാക്കിയിരുന്നു.
ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, തമിഴ്‌നാട് സംസ്ഥാനത്തിന്റേത് എന്നതുപോലെ കേരളത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികള്‍ ഉടന്‍ എടുക്കണെമെന്നാണ് അന്നത്തെ സര്‍ക്കാരിനോട് വി എസ് ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും ഈ വിധി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച സസ്‌പെന്‍ഷനിലായ കൈക്കൂലിക്കും അഴമതിക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയര്‍ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. സ്വാഭാവികമായും നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് വഴങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍, സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതില്‍ ഇദ്ദേഹം വീഴ്ചവരുത്തിയുണ്ടാകും എന്നുറപ്പാണ് എന്നും വിഎസ് പറഞ്ഞത് .
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വി എസ് ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കാണുകയുണ്ടായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി രമ്യതയിലെത്തേണ്ടതിന്റെ പ്രാധാന്യം വി എസ് ബോധ്യപ്പെടുത്തി.
https://www.facebook.com/Malayalivartha
























