Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

ജോജു ജോര്‍ജിന്റെ കാലില്‍ പിടിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.... ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത കേസ് എങ്ങനെയെങ്കിലും പിന്‍വലിച്ചില്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ നീക്കം

05 NOVEMBER 2021 10:07 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ജോജു ജോര്‍ജിന്റെ കാലില്‍ പിടിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത കേസ് എങ്ങനെയെങ്കിലും പിന്‍വലിച്ചില്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.

ജോജുവിന്റെ വാഹനത്തിനുണ്ടായ കേടുപാടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തീര്‍ക്കും. ഇതിന് ചെലവാകുന്ന പണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വഹിക്കും. പ്രസ്തുത തുക പിരിച്ചെടുക്കുമോ എന്ന് കണ്ടറിയാം.

 



സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നടന്‍ ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ അന്വേഷണം മുറുകിയതോടെയാണ് ഒത്തു തീര്‍പ്പ് ശ്രമവുമായി കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കള്‍ വഴി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.

ഗതാഗത തടസ്സമുണ്ടാക്കുകയും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സമവായത്തിന് നീക്കം തുടങ്ങിയത്. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.

 



അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് മധുര വിതരണം നടത്തിയിരുന്നു. അതിനിടെയാണ് ഖേദ പ്രകടനം നടത്തിയത്.

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.

 



ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് പറയുന്നത്. കേസില്‍ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്.

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ. പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പോലീസ് അനുമതി നല്‍കിയിരുന്നില്ല.

 



ചില ഹൈക്കോടതി അഭിഭാഷകരുടെ നിര്‍ദ്ദേശാനുസരണമാണ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിനിറ ങ്ങിയത്. കേസ് ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കോടതിയിലെത്തിയാല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇതെല്ലാം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാക്കളുമായാണ് ഇവര്‍ ആശയ വിനിമയം നടത്തിയിട്ടുള്ളത്. ചില സി പി എം നേതാക്കളും ചര്‍ച്ചക്ക് പിന്നിലുണ്ട്. ഭരണത്തിലെ ഉന്നതരുടെ നിര്‍ദ്ദേശാനുസരണമാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (3 minutes ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (8 minutes ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (30 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (38 minutes ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (1 hour ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (1 hour ago)

നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവ്...  (1 hour ago)

നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (2 hours ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (2 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു.. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി  (2 hours ago)

അപൂര്‍വ രോഗികളുടെ തിരിച്ചറിവ്, ട്രാക്കിംഗ്, റഫറല്‍, ചികിത്സാ ഏകോപനം എന്നിവയ്ക്ക് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  (2 hours ago)

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (3 hours ago)

Malayali Vartha Recommends