Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി തമിഴ്‌നാട് ഡല്‍ഹിയില്‍ കളികള്‍ മുറുക്കി... എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണെന്ന് വിലയിരുത്തല്‍

06 NOVEMBER 2021 09:43 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി തമിഴ്‌നാട് ഡല്‍ഹിയില്‍ കളികള്‍ മുറുക്കി.

എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. ഡല്‍ഹിയിലെ കളികള്‍ മുറുക്കുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിക്കാനെത്തിയതാണ് മന്ത്രിതല സംഘമെന്ന് മനസിലാക്കുന്നു.

 


ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ്.ദുരൈമുരുകന്‍ പറഞ്ഞു.. ഇതിനു തടസമാകുന്നതു കേരളത്തിന്റെ നിസഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല.

മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും ഇതുവരെയും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മരങ്ങള്‍ മുറിക്കുന്നതും ബേബി ഡാം ശക്തിപ്പെടുത്തുന്നതുമല്ല കേരളം മുന്നോട്ടു വയ്ക്കുന്ന പോംവഴി . അത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്നതാണ്. കേരളത്തിന്റെ റവന്യുമന്ത്രിയും ജലവിഭവ മന്ത്രിയും ഇക്കാര്യം അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും അറിഞ്ഞില്ലെന്ന മട്ടാണ് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ കാണിക്കുന്നത്.

 



മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണു അയല്‍ സംസ്ഥാനത്തിന്റെ വിശദീകരണം. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുഗന്‍ പറഞ്ഞു.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തര്‍ക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുഗന്‍ ആവര്‍ത്തിച്ചു. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

 

.

കേരള ജലവിഭവ മന്ത്രിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം തമിഴ്‌നാടിനെ പ്രകോപിപ്പിച്ചിരുന്നു.മുല്ലപെരിയാറിന്റെ കാര്യത്തില്‍ കേരളം അധീശത്വം കാണിക്കുന്നു എന്ന അഭിപ്രായം തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ക്കുണ്ട്. ഈ പ്രകോപനമാണ് സന്ദര്‍ശനത്തിന് കാരണമായതെന്ന് മനസിലാക്കുന്നു.

തമിഴകത്തെ മാധ്യമങ്ങളുടെ വന്‍ പടയാണ് മന്ത്രിമാര്‍ക്കൊപ്പമെത്തിയത്. മന്ത്രിമാരുടെ സന്ദര്‍ശനത്തിന് തമിഴ്‌നാട് വലിയ പ്രാധാന്യമാണ് നല്‍കിയത്.ഇതില്‍ നിന്നും വിഷയം എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് മനസിലാക്കാവുന്നതേയുള്ളു.



അതേ സമയം കേരളം ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്. തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ സന്ദര്‍ശനം കഴിഞ്ഞിട്ടും കേരളം യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്നാല്‍ തമിഴ്‌നാട് സന്ദര്‍ശനം കേരളം ഗൗരവത്തോടയാണ് എടുത്തിരിക്കുന്നത്. ചാടി കയറി അഭിപ്രായം പറയാതെ ക്യത്യമായി മനസിലാക്കി പ്രതികരിക്കാനാണ് കേരളത്തിന്റെ നീക്കം.

എന്നാല്‍ തമിഴ്‌നാടിനെ വിശ്വാസത്തിലെടുത്ത് നീങ്ങിയ കേരളത്തിന് വലിയ തിരിച്ചടിയാണ് മന്ത്രിതല സന്ദര്‍ശനത്തിന്റെ ബാക്കിയായി കിട്ടിയത്. മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും വലിയ വിശ്വാസമാണ് തമിഴ് നാടിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചത്. തമിഴ്‌നാട് കേരളത്തിനെതിരെ നിലപാടെടുക്കില്ല എന്ന വിശ്വാസമാണ് കേരളത്തിന് ഉണ്ടായിരുന്നത്.

തമിഴ്‌നാട് മന്ത്രിമാര്‍ മുല്ലപ്പെരിയാറില്‍ എത്തിയതോടെ അത്തരം വിശ്വാസങ്ങളെല്ലാം ഇല്ലാതായി.ഇനി ജാഗരൂകരായില്ലെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് കേരളം മനസിലാക്കി കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ ഉടമസ്ഥാവകാശം പോലും തങ്ങള്‍ക്കാണെന്ന മട്ടിലാണ് തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ സംസാരിച്ചത്. തമിഴ് നാടിന്റെ പുതിയ നീക്കത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കേരളം ഇപ്പോള്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം....  (6 minutes ago)

പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്  (20 minutes ago)

വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്  (35 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സംസ്ഥാനത്തെത്തും...  (43 minutes ago)

പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി  (53 minutes ago)

പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും... ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം.  (1 hour ago)

പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സമ്പത്തും പ്രശസ്തിയും തേടിയെത്തും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് .. ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും... അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും  (2 hours ago)

മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (3 hours ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (6 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (6 hours ago)

Malayali Vartha Recommends