മൊബൈൽ ഫോൺ വീട്ടിൽ തിരികെ നൽകി സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ: അഞ്ചംഗ സംഘം പീഡനത്തിന് ഇരയാക്കെയെന്ന പെൺകുട്ടിയുടെ പരാതി കെട്ടുകഥ: രണ്ട് വർഷമായി ഗെയിമുകൾക്ക് അടിമയായിരുന്ന പെൺകുട്ടി ഊണിലും, ഉറക്കത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് വീട്ടുകാർ: സ്കൂളിൽ പോയി തുടങ്ങിയാൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നതായി പോലീസ്

സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ. സ്കൂളിൽ പോയി വീട്ടിലേയ്ക്ക് മടങ്ങവേ അഞ്ചംഗ സംഘം തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്.
ഇതേ തുടർന്ന് പരാതി കിട്ടിയ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസ് തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. തുടർച്ചയായ സ്മാർട്ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ക്ലാസ് തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ മകൾ സ്‌കൂളിൽ പോകുന്നില്ലെന്ന് വീട്ടിൽ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ ഫോൺ തിരികെ നൽകി ക്ലാസ്സിൽ പോകാൻ വീട്ടുകാർ താകീത് ചെയ്യുകയായിരുന്നു.
രണ്ട് വർഷമായി ഊണിലും, ഉറക്കത്തിലും മൊബൈൽ ഫോണുമായാണ് നടക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. സ്കൂൾ തുറന്നതോടെ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഇതിൻറെ ഫലമായാകാം പീഡനകഥ കുട്ടി മെനഞ്ഞതെന്ന് പോലീസ് പറയുന്നു.
പെൺകുട്ടിയുടെ മൊഴി അനുസരിച്ച് സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി. ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കുകയും, പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്‌തെങ്കിലും, സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല.
പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ വിട്ടുമടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. രക്ഷിതാക്കള്‍ രാമങ്കരി പോലീസില്‍ പരാതി നൽകുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























