Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

10.5 കോടിയുടെ മണ്ണന്തല ഹാഷിഷ് കള്ളക്കടത്ത് കേസ്: കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി: അറസ്റ്റുവാറണ്ട് എക്സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്

06 NOVEMBER 2021 07:08 AM IST
മലയാളി വാര്‍ത്ത

സർക്കാർ അഭിഭാഷകൻ പ്രതിയുമായി ഒത്തു കളിച്ച് കോടതിയെ കബളിപ്പിച്ച് പ്രതിക്ക് ജാമ്യം നേടിക്കൊടുത്ത 10.5 കോടി രൂപയുടെ മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രധാന പ്രതിയായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലിക്കാരൻ കുഞ്ഞുമോൻ എന്ന മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.

 

പ്രതിയെ അറസ്റ്റ് ചെയ്യാൻ എക്സൈസ് കമ്മീഷണർക്ക് ജഡ്ജി എ.എസ്. മല്ലിക ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നവംബർ 18 നകം ഷാജിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്.

 

 

കഴിഞ്ഞ ദിവസം ഒന്നേ മുക്കാൽ കോടി രൂപയുടെ 1.8 കിലോ തിരുവനന്തപുരം സിറ്റി ഹാഷിഷ് കടത്ത് കേസിൽ കോടതിയെ കബളിപ്പിച്ച് സർക്കാർ അഭിഭാഷകൻ്റെ ഒത്തുകളിയിൽ നേടിയ ഷാജിയുടെ ജാമ്യ ബോണ്ട് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ലില്ലി റദ്ദാക്കി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും ഉത്തരവിട്ടിരുന്നു. ഗവ.സംസ്കൃത കോളേജിന് സമീപത്തു വച്ച് ഷാജിയടക്കമുള്ള മൂന്നംഗ കടത്തു സംഘം 1.8 കിലോ ഹാഷിഷ് തൊണ്ടി സഹിതം എക്സൈസ് പിടിയിലായ കേസിലാണ് നാലാം അഡീ. ജില്ലാ കോടതി ഷാജിയുടെ ജാമ്യം റദ്ദാക്കിയത്.

 

 

 

അതിൻ്റെ തുടർച്ചയായാണ് മണ്ണന്തല ഹാഷിഷ് കേസിലും ഷാജിയുടെ ജാമ്യം രണ്ടാം അഡീഷണൽ ജില്ലാ കോടതി റദ്ദാക്കിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തലത്തിൽ ജയിൽ മോചിതനായ ഷാജി ഒളിവിൽ പോയി മുങ്ങുകയായിരുന്നു.

 

കുപ്രസിദ്ധ കഞ്ചാവ് , ഹാഷിഷ് നിർമ്മാണ സംഘത്തലവൻ കമ്പിളിക്കണ്ടം തോമാച്ചൻ്റെ വലം കൈയായി ഷാജി സമ്പാദിച്ചത് കോടികളാണ്. തോമാച്ചൻ്റെ ദുരൂഹ മരണത്തിന് ശേഷം ആന്ധ്രാ ഒഡീഷ നക്സൽ , മാവോയിസ്റ്റ് മേഖലകളിലെ ഹാഷിഷ് നിർമ്മാണ ബോട്ടിലിംഗ് ഫാക്ടറി ഭരണം ഏറ്റെടുത്ത ഷാജി സംസ്ഥാനാന്തര ലഹരി മാഫിയാ തലവനായി അഭിഷിക്തനാവുകയായിരുന്നു.

 

 

2018 ലാണ് കേസിനാസ്പദമായ വൻ ലഹരിമരുന്ന് കടത്ത് നടന്നത്. മുൻ നിശ്ചയപ്രകാരം മണ്ണന്തല അക്വാറോക്ക് ഹോട്ടൽ പാർക്കിംഗ് ഏരിയയിൽ വച്ച് കൈമാറാൻ കൊണ്ടു വന്ന ഹാഷിഷ് വാങ്ങാൻ 13.5 ലക്ഷം രൂപ അഡ്വാൻസ് തുകയുമായെത്തിയ കവടിയാർ സ്റ്റാർ ഹോട്ടലുടമ വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീര അർക്കേഡിൽ ഖാലിദ് മകൻ റെനീസ് (39) , ഇടുക്കിയിൽ നിന്ന് ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ച തൃശൂർ പീച്ചി സ്വദേശി വിനീഷ് കുമാർ (39) , കാട്ടാക്കട വീരണകാവ് എസ്.എൻ. നഗർ അനൂപ് ഭവനിൽ അനൂപ് (35) , ലഹരി മാഫിയ ബന്ധത്തിന്റെ പേരിൽ സേനയിൽ നിന്നും പിരിച്ചു വിട്ട പോലീസ്കാരനും മണ്ണന്തല ലഹരിക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കി നൽകിയയാളുമായ രാജാക്കാട് കല്ലോലിക്കൽ വീട്ടിൽ വിൻസെന്റ് (57) , മൊത്ത വിതരണക്കാരനായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി ചാറ്റുപാറ സ്വദേശി മൂർഖൻ ഷാജി എന്ന ഷാജിമോൻ (49) , സഹായി സനീഷ് (39) എന്നിവരാണ് മണ്ണന്തല ഹാഷിഷ് കടത്തു കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂർഖൻ ഷാജി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് അറസ്റ്റിലായി 180 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യത്തിനർഹതയില്ല.

 

180 ദിവസത്തിനകം വെച്ച് കുറ്റപത്രം സമർപ്പിച്ച വിവരം സർക്കാർ അഭിഭാഷകൻ ബോധിപ്പിക്കാത്തതിനാൽ ഹൈക്കോടതി മെയ് 10 ന് ഷാജിക്ക് ജാമ്യം നൽകി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചെന്ന കാര്യം എക്സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സർക്കാർ അഭിഭാഷകനെ അറിയിച്ചിരുന്നു. ഇത് കോടതിയിൽ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതി ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

 

 

ഹൈക്കോടതിയിൽ തന്നെ എക്സൈസ് റിവ്യൂ (പുന:പരിശോധന) ഹർജി സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ പരിമിതിയുണ്ടെന്ന നിഗമനത്തിൽ റിവ്യൂ ഹർജി തള്ളി ഉത്തരവായി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനൽ അപ്പീൽ 15461/ 2020 നമ്പരായി എക്സൈസ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു.


ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഷാജിയുടെ ജാമ്യ ബോണ്ട് റദാക്കാൻ ഉത്തരവിട്ടു. കൽ തുറുങ്കിലിട്ട് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്.

 

 


ഹാഷിഷ്കടത്തിലൂടെ സമ്പാദിച്ച മൂർഖൻ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലിയിലുള്ള കൊട്ടാര തുല്യ ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എൻ.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്സൈസ് റവന്യൂ റിക്കവറി യിലൂടെ കണ്ടു കെട്ടിയത്. എൻ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകൾ കണ്ടു കൊട്ടാൻ വ്യവസ്ഥയുണ്ട്.


2018 മെയ് മാസത്തിലാണ് കേസിനാസ്പദമായ മണ്ണന്തല ഹാഷിഷ് കടത്ത് നടന്നത്. തലസ്ഥാന നഗരമദ്ധ്യത്തിലെ മണ്ണന്തല ഹോട്ടൽ അക്വാറോക്കിലെ പാർക്കിംഗ് ഏരിയയിൽ വച്ച് അന്താരാഷ്ട്ര വിപണിയിൽ 10.5 കോടി രൂപ വിലവരുന്ന 10.5 കിലോഗ്രാം ഹാഷിഷ് ഓയിലും വിലയർത്ഥത്തിലെ അഡ്വാൻസ് തുകയായ 13.5 ലക്ഷം രൂപയും കൈമാറുന്നതിനിടയിൽ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഹാഷിഷ് കോടികൾ ലാഭം കൊയ്യുന്ന വിദേശ വിപണിയിലേക്ക് അന്താരാഷ്ട്ര കപ്പൽ ചാലിലെത്തിച്ച് കൈമാറാനായാണ് ഹോട്ടലുടമ റെനീസ് ഹാഷിഷ് വാങ്ങാനെത്തിയത്. വിദേശികളുമായാണ് പ്രതികൾക്ക് ഇടപാടുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

 

 


ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ മാവോവാദി മേഖലകളിൽ സ്വാധീനമുള്ളയാളാണ് അടിമാലി സ്വദേശി ഷാജി. മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാന കണ്ണിയും തലവനുമായ ഇയാൾക്ക് ആന്ധ്രയിലും ഒഡീഷയിലും നക്സൽ മേഖലയിൽ സ്വന്തമായി കഞ്ചാവ് സംസ്ക്കരിച്ചെടുക്കുന്ന ഹാഷിഷ് നിർമ്മാണ യൂണിറ്റുകളുണ്ട്. രാജാക്കാട് സ്വദേശികളായ അൻപതോളം പേർ ഷാജിയുടെ ഹാഷിഷ് നിർമ്മാണ ഫാക്ടറിയിലുണ്ട്. മാവോവാദികൾക്ക് നിശ്ചിത കമ്മീഷൻ തുക നൽകിയാണ് ഹാഷിഷ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം....  (10 minutes ago)

പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്  (24 minutes ago)

വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്  (39 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സംസ്ഥാനത്തെത്തും...  (47 minutes ago)

പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി  (57 minutes ago)

പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും... ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം.  (1 hour ago)

പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സമ്പത്തും പ്രശസ്തിയും തേടിയെത്തും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് .. ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും... അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും  (2 hours ago)

മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (3 hours ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (6 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (6 hours ago)

Malayali Vartha Recommends