പെൺകുട്ടികളോട് സംസാരിക്കരുതെന്ന് വിലക്കി പണം ആവശ്യപ്പെട്ട് 15ഓളം സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്: ക്രൂര മർദ്ദനത്തിൽ ബോധരഹിതനായത് മണിക്കൂറുകളോളം

കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ചെക്കിക്കുളം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ അൻഷാദിനാണ് മർദ്ദനമേറ്റത്.
15ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് കോളജിലെ ശുചിമുറിയിൽ കയറ്റി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. മർദ്ദനമേറ്റ് അഞ്ച് മണിക്കൂറോളം അൻഷാദ് ബോധരഹിതനായി.
പെൺകുട്ടികളോട് സംസാരിക്കരുതെന്നും കയ്യിൽ പൈസയുണ്ടെങ്കിൽ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.
സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാനാണ് വിദ്യാർത്ഥിയെ ശുചിമുറിയിൽ കയറ്റി മർദ്ദിച്ചത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ പ്രതികരണം.
കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്. മർദ്ദിച്ചവരെ തിരിച്ചറിയാൻ കഴിയുമെന്ന് വിദ്യാർത്ഥി പറയുന്നു.
https://www.facebook.com/Malayalivartha
























