മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പം കഴിഞ്ഞ വയോധികയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി: തിരിഞ്ഞ് നോക്കാത്ത മറ്റു മക്കൾക്കെതിരെ കേസെടുക്കും

വയോധികയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊല്ലം പട്ടാഴിയില്‍ ജാനകിയമ്മ(100)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന മകൻ അടുത്ത വീട്ടിലെത്തി അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്.
ജാനകിയമ്മയുടെ ആറു മക്കളില്‍ മൂന്നുപേര്‍ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും ചെറുമക്കളും ഉള്‍പ്പെടെ മറ്റ് ബന്ധുക്കളും സമീപമാണ് താമസം. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം.
കൊവിഡ് ബാധിതയായിരുന്ന ജാനകിയമ്മയുടെ മരണ വിവരം പുറത്തറിയാന്‍ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധയാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നത്.
രണ്ടുമുറിയും ഇറക്കുകളുമുള്ള വീട്ടിൽ മൃതദേഹം കണ്ടെത്തുമ്പോൾ ജീർണ്ണിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ പി.ഐ.മുബാറക്ക് അറിയിച്ചു.
https://www.facebook.com/Malayalivartha
























