നികുതി കുറച്ചാൽ അറുപതു രൂപയ്‌ക്ക് വിൽക്കാവുന്ന ഡീസലിനും എഴുപത് രൂപയ്‌ക്ക് നൽകാവുന്ന പെട്രോളിനും നൂറു രൂപയ്‌ക്ക് മീതെ ഈടാക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം അവഗണിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഈ രാജ്യത്ത് ഏതു കോർപറേറ്റ് അജൻഡയും സംഘപരിവാർ പദ്ധതിയും സുഗമമായി നടപ്പാക്കാം എന്നാണ് മോദി സർക്കാർ കണക്കുകൂട്ടുന്നത്; കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നതെന്ന വിമർശനവുമായി കാട്ടാക്കട എം എൽ എ ഐ ബി

കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നതെന്ന വിമർശനവുമായി കാട്ടാക്കട എം എൽ എ ഐ ബി സതീഷ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നത്.
മാധ്യമങ്ങളും വസ്തുതകൾ മറച്ചുപിടിച്ച് ഇതിനൊപ്പം നിൽക്കുകയാണ്. നികുതി കുറച്ചാൽ അറുപതു രൂപയ്‌ക്ക് വിൽക്കാവുന്ന ഡീസലിനും എഴുപത് രൂപയ്‌ക്ക് നൽകാവുന്ന പെട്രോളിനും നൂറു രൂപയ്‌ക്ക് മീതെ ഈടാക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം അവഗണിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഈ രാജ്യത്ത് ഏതു കോർപറേറ്റ് അജൻഡയും സംഘപരിവാർ പദ്ധതിയും സുഗമമായി നടപ്പാക്കാം എന്നാണ് മോദി സർക്കാർ കണക്കുകൂട്ടുന്നത്.
തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളോട് സമാധാനം പറയേണ്ടിവരില്ലേ? ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്‌ട്രീയ പാർടിയെ സംബന്ധിച്ചാണെങ്കിൽ ഈ ചോദ്യങ്ങൾ പ്രസക്‌തമാണ്. എന്നാൽ, ബിജെപി അങ്ങനെയൊരു രാഷ്‌ട്രീയ കക്ഷിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാർക്ക് തുല്യാവകാശവും ഉറപ്പുനൽകുന്ന ജനാധിപത്യം, ആർഎസ്‌എസ് നിയന്ത്രിക്കുന്ന ബിജെപി ഒരിക്കലും അംഗീകരിക്കുന്നില്ല.
എല്ലാ തവണയും യുഡിഎഫ് അധികാരത്തിലെത്തിയാലാണ് ഇന്ധന നികുതി വർധിക്കുന്നത്. ഇത് എൽഡിഎഫ് സർക്കാരാണ് കുറച്ചുവരുന്നത്. 2011നും 2016നും ഇടയിൽ 13 തവണയാണ് യുഡിഎഫ് ഇന്ധന നികുതി വർധിപ്പിച്ചത്. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് ഇന്ധന നികുതി വർധിപ്പിച്ചിട്ടേയില്ലെന്ന് മാത്രമല്ല ഒരു ശതമാനത്തിലധികം നികുതി കുറച്ചിട്ടുമുണ്ട്.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയിൽ നാമമാത്രകുറവുമാത്രമാണ് കേന്ദ്രം വരുത്തിയത്. ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നു പോളിറ്റ് ബ്യൂറോ ചൂണ്ടി കാണിക്കുകയുണ്ടായി . പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര തീരുവ യഥാക്രമം 33, 32 രൂപവീതം എത്തിയിരിക്കെയാണ് 10 രൂപയും അഞ്ചു രൂപയും കുറച്ചത്. അതിരുവിട്ട ഇന്ധനവില സമ്പദ്‌ഘടനയിലും ജനങ്ങളിലും സൃഷ്ടിച്ച ആഘാതം കുറയ്‌ക്കാൻ ഇത് പര്യാപ്‌തമല്ല.
ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിയെത്തുടർന്നുണ്ടായ നൈമിഷിക പ്രതികരണം മാത്രമാണ് ഇത്. ഇന്ധനവില ന്യായമായ നിലവാരത്തിലേക്ക് എത്തണമെങ്കിൽ എക്‌സൈസ് തീരുവയിൽ മതിയായ കുറവ് വരുത്തുകയും അധിക തീരുവകൾ പൂർണമായും പിൻവലിക്കുകയും ചെയ്യണം. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരായി കേന്ദ്ര കമ്മിറ്റി യോഗം ആഹ്വാനംചെയ്‌ത പ്രതിഷേധ പരിപാടി നിശ്ചയിക്കപ്പെട്ടതുപോലെ തുടരുമെന്നും അവർ അറിയിച്ചു.
https://www.facebook.com/Malayalivartha
























