തമിഴ്‌നാട് അറിഞ്ഞിട്ടും മരം മുറിക്കാനുള്ള അനുമതി നല്‍കിയത് അറിയാതെ മന്ത്രി ശശീന്ദ്രന്; ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി

മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ താഴെയുള്ള മരങ്ങൾ വെട്ടി നീക്കാനായിട്ട് കേരളം തമിഴ്നാടിന് അനുമതി നല്‍കിയത് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അറിവില്ലാതെ. ഇതോടെ മന്ത്രി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് റിപ്പോര്‍ട്ട് തേടുന്നുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസ് ആയിരുന്നു ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയിരിക്കിയത്.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനായിരുന്നു കേരളം അനുമതി നൽകിയിരിക്കുന്നത്. തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന് പറയുകയുണ്ടായി.
ഇതോടെ ആയിരുന്നു ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന് അറിയിക്കുന്നുണ്ടായിരുന്നു. ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രിമാര്‍ പറയുകയായിരുന്നു.
ഡാം സന്ദര്‍ശനത്തിനെത്തിയ മേല്‍നോട്ട സമിതിയോടാണ് ഡാം ബലപ്പെടുത്താന്‍ സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടെ അണക്കെട്ടിന്‍റെ റൂൾ കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറുകയും ചെയ്തിരുന്നു.
അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങൾ മുറിക്കേണ്ട പ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ടതിനാല്‍ വനംവകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം മേല്‍നോട്ട സമിതിയോട് ആൻ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, മുല്ലപ്പെരിയാർ ഡാമിന്റെ താഴെയുള്ള മരങ്ങൾ വെട്ടി നീക്കാനായിട്ട് കേരളം അനുമതി നൽകിയിട്ടും അറിയാതിരിക്കുകതന്നെയാണ്, വനം വകുപ്പ് മന്ത്രി.
https://www.facebook.com/Malayalivartha
























