ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നു!! മന്ത്രിയുടെ വാദം തെറ്റ്, ലിന് അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കിന് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത് മൂന്നിന്: ഗതാഗതമന്ത്രിക്ക് മറുപടിയുമായി സി.ഐ.ടി.യു

കേസ്ആർടിസി ശമ്പള പരിഷ്കരണ വിഷയത്തിൽ ഇന്നലെ മുതലായിരുന്നു സമരം ആരംഭിച്ചത്. ഈ വിഷയത്തിൽ യൂണിയനുകൾ ആവശ്യത്തിന് സമയം നൽകിയില്ല എന്നുള്ള മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമായി മറുപടിയുമായി സി ഐ ടി യു രംഗത്ത്.
ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നെന്നും മന്ത്രിയുടെ വാദം തെറ്റാണെന്നും ഭാരവാഹികള്‍ പറയുന്നു. നാലിന് അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.
പിറ്റേദിവസം മുതല്‍ ശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടില്ല. ശമ്പളസ്കെയില്‍ തീരുമാനിക്കണമെന്നും അതില്‍ ഉറപ്പുണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. യൂണിയനുകൾ ആവശ്യപ്പെട്ട മാസ്റ്റര്‍ സ്കെയില്‍ അംഗീകരിച്ചാല്‍പോലും 10 വര്‍ഷത്തിനുശേഷം നടക്കുന്ന ശമ്ബളപരിഷ്കരണത്തിലെ മിനിമം വര്‍ധന 5800 രൂപയാണ്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അക്കാര്യത്തില്‍ ഒരുറപ്പുമുണ്ടായില്ല. ശമ്പളം പരിഷ്കരിച്ചിട്ട് 10 വര്‍ഷമായി. ജൂണില്‍ പരിഷ്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാനേജ്മെന്റ് ചര്‍ച്ചക്ക് വിളിച്ചതുപോലും സെപ്റ്റംബര്‍ ഒമ്പതിനാണ്. സെപ്റ്റംബര്‍ 30 നകം മാനേജ്മെന്റ് തല ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചക്ക് വിളിക്കാന്‍പോലും തയാറാകാതെ വന്നപ്പോഴാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്.
കെ.എസ്.ആര്.ടി.സിയെ അവശ്യ സര്‍വിസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ സന്തോഷമുണ്ട്. തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കൊണ്ടുനടക്കുന്ന സ്ഥാപനമാണെന്ന വിമര്‍ശനമായിരുന്നു ഇത്രയുംനാള്‍ കേട്ടിരുന്നത്. അത്യാവശ്യ സര്വിസാണെങ്കിലും അല്ലെങ്കിലും വണ്ടി ഓടണമെങ്കില്‍ ജീവനക്കാര്‍ വേണം. അതിന് സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കിയേ മതിയാകൂവെന്നും ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന് പറഞ്ഞു.
ഇന്നലെമുതൽ തുടങ്ങിയ സമരത്തിനെ തുടർന്ന്, ദീർഘദൂര സർവിസുകളും ബോണ്ട് സർവിസുകളുമടക്കം മുടങ്ങി. ഡിപ്പോകളെല്ലാം നിശ്ചലമായി. പൊതുഗതാഗത്തിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം കൂടുതലുള്ള തെക്കൻ ജില്ലകളിലാണ് യാത്രാക്ലേശം രൂക്ഷമായത്. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സി.െഎ.ടി.യു, എ.െഎ.ടി.യു.സി, ബി.എം.എസ് എന്നിവർ 24 മണിക്കൂറും െഎ.എൻ.ടി.യു.സി 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഡയസ്നോൺ പ്രഖ്യാപിച്ചും കർശന മുന്നറിയിപ്പ് നൽകിയും പണിമുടക്കിനെ നേരിടാൻ മാനേജ്മെൻറ് നടപടികൾ സ്വീകരിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് തൊഴിലാളികൾ പണിമുടക്കുകയായിരുന്നു.
മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരും പൂർണമായി പങ്കെടുത്തു. വിവിധ യൂനിറ്റുകളിൽ ജീവനക്കാർ പ്രകടനം നടത്തി യോഗം ചേർന്നു. 27542 ജീവനക്കാരിൽ 287 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. ഇതിൽ 116 പേർ എ.ഒ മുതൽ ഇ.ഡിവരെയുള്ള ഉയർന്ന ഉദ്യോഗസ്ഥരാണ്.
https://www.facebook.com/Malayalivartha
























