മുങ്ങിയവരെ പോക്കാനുറച്ച് പോലീസ്; പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം, പലരും ജില്ലവിട്ടു പോയിട്ടുണ്ടെണ് സൂചന, ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അടപടലം പെട്ടു
ഒത്തുതീർപ്പ് ചർച്ചകൾ പാളിയത്തിനുപിന്നാലെ നാടകീയമായ വഴിത്തിരിവാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിൽ നടന്നിരിക്കുന്നത്. പരാതിയിൽ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം നടത്തുന്നതായാണ് റിപ്പോർട്ട്.
ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഇടപ്പള്ളി - വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് കോൺഗ്രസ് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോഷാകുലനായി പ്രതികരിച്ച നടൻ ജാേജു ജോർജിന്റെ ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനമാണ് യൂത്തുകാേൺഗ്രസുകാർ തകർത്തത്. പ്രതിഷേധം മൂലം ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെയാണ് ജാേജു ജോർജ് രോഷാകുലനായി രംഗത്തെത്തിയത്. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ട് എന്നും ഒരുദിവസം സമരം ചെയ്താൽ വില കുറയുമോ എന്നും ചോദിച്ചുകൊണ്ടാണ് മുണ്ടുമടക്കിക്കുത്തി അദ്ദേഹം പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്.
പിന്നാലെ അദ്ദേഹത്തിനൊപ്പം ജനങ്ങളും അണിചേർന്നു. പ്രതിഷേധക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജാേജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെയാണ് യൂത്തുകോൺഗ്രസുകാർ ഏവരും നോക്കിനിൽക്കെ വാഹനം തകർന്നത്.
അതേസമയം കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ആദ്യം അറസ്റ്റിലായ ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു പ്രതികളുടെ തീരുമാനം. എന്നാല്‍ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ, ജയില്‍ വാസത്തിനു തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ഉള്ളത്. പലരും ജില്ലവിട്ടു പോയിട്ടുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
കേസില്‍ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് പ്രതികളുടെ ടെലിഫോൺ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നു നടന്നുവരുകയാണ്. വാഹനം തകർത്ത കേസിൽ ഒന്നാം പ്രതി ടോണി ചമ്മിണി ഉൾപ്പടെ എട്ടു പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പേരെടുത്തു പറഞ്ഞ് പ്രതി ചേർത്തിട്ടുള്ളത്.
ബാക്കി രണ്ടു പേരെ കിട്ടുന്നവരെ അറസ്റ്റു ചെയ്യുന്നതിനുള്ള പൊലീസ് തന്ത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റ്മാരായ ജർജസ്, അരുൺ വർഗീസ് എന്നിവരാണ് മറ്റു പ്രതികൾ എന്നത്.
https://www.facebook.com/Malayalivartha
























