Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..


കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...

മുല്ലപ്പെരിയാറിലെ മരം മുറി അറിയേണ്ടര്‍ അറിഞ്ഞു... സമ്മേളനമൊക്കെ വരികയല്ലേ....  മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍....

07 NOVEMBER 2021 12:31 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍.

എന്നാല്‍ മരങ്ങള്‍ മുറിക്കുന്ന കാര്യം വനം മന്ത്രി മാത്രം അറിഞ്ഞില്ല. വനം മന്ത്രി അറിയാതെ വിവാദമായ ഒരു ഭൂമിയില്‍ നിന്നും എങ്ങനെയാണ് മരങ്ങള്‍ മുറിക്കുന്നതെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ബന്ധപ്പെട്ട മന്ത്രി അറിയാതെ കേരളത്തില്‍ പലതും നടക്കും.

 



മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിക്കാതെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അന്തര്‍ സംസ്ഥാന നദീജല കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ബേബി ഡാമിലെ വിഷയം അന്തര്‍ സംസ്ഥാന കരാറിന്റെ ഭാഗമായുള്ള തര്‍ക്കമാണ്. അവിടെ മരം മുറിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. തമിഴ്‌നാടിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു തീരുമാനം എടുത്തെങ്കില്‍ അതിന് പിന്നില്‍ കേരള സര്‍ക്കാരിനുള്ള താത്പര്യം വ്യക്തമാണ്.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവുമൊക്കെ പടിവാതുക്കലെത്തി നില്‍ക്കുന്ന കാലത്ത് പണത്തിന്റെ ആവശ്യകത പരസ്യമായ രഹസ്യമാണ്. മുമ്പും സി പി എം സമ്മേളനങ്ങള്‍ക്ക് തമിഴ്‌നാട് കൈയയച്ച് സഹായിച്ചത് വിവാദമായിരുന്നു. വനം മന്ത്രിയുടെ പാര്‍ട്ടിക്ക് സംഭാവനയൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.



ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.

മരം മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താന്‍ ഉള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച സ്റ്റാലിന്‍ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുകയാണ്. അതേ സമയം വണ്ടിപ്പെരിയാര്‍-പെരിയാര്‍ ഡാം റോഡ് അറ്റകുറ്റപ്പണിക്കും തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്.



അതേ സമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കിവിടാന്‍ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തിയത്.

 

കേരളത്തിന്റെ മുന്നില്‍ തമിഴ്‌നാടിന്റെ അധികാരങ്ങള്‍ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഡിഎംകെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്.

 



മുഖ്യമന്ത്രിയുടെ തീരുമാനമാണോ മരം മുറിക്കുന്നതിന് പിന്നിലെന്ന കാര്യത്തിന് ക്യത്യമായ സ്ഥിതീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരുടെയും അനുവാദമില്ലാതെ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതി മാത്രം ലഭ്യമാക്കി മരം മുറിക്കാന്‍ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി-മുസിരിസ് ബിനാലെയിൽ മറീന അബ്രമോവിച്ച് ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും; ടിക്കറ്റുകൾ ബുക്ക് ചെയ്യാം...  (2 minutes ago)

വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി; 10 കോടി രൂപ നഷ്ടപരിഹാരം നൽകണം ; എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ  (6 minutes ago)

ജര്‍മ്മനിയില്‍ പഠനവും ജോലിയും; ശില്‍പ്പശാല 12 ന്  (9 minutes ago)

പ്രവാസി വോട്ടവകാശത്തിനായി ലോക കേരള സഭയുടെ ഇടപെടൽ വേണമെന്ന് ആവശ്യം  (16 minutes ago)

ശ്രീനാദേവി മുഖ്യമന്ത്രി...! ഈ സ്ത്രീയെ നോക്കി വച്ചോ രാഹുൽ പറഞ്ഞത് കേട്ടോ..! കുഞ്ഞമ്മ ഇരട്ടി ആവേശത്തിൽ..!  (21 minutes ago)

അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

ശത്രു ഉപഗ്രഹങ്ങൾ തവിടുപൊടി..!ഭ്രമണപഥത്തിൽ ഇന്ത്യയുടെ ചാരക്കണ്ണുകൾ...! അസിസ്റ്റയിൽ നിന്നും ആ വാർത്ത  (35 minutes ago)

മനസ്സാക്ഷി മരവിച്ചു പോയ സംഭവം: ഇരുപത്തിയഞ്ചുകാരനായ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥ  (43 minutes ago)

തിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മേയര്‍ വി വി രാജേഷ്  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ ആശയക്കുഴപ്പം  (1 hour ago)

കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയം നാലര മണിക്കൂറായി കുറച്ചു  (1 hour ago)

വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കടുത്ത ഉപാധികളോടെ അനുമതി  (1 hour ago)

ആ അഞ്ജു കൃഷ്ണ ഞാനല്ല, ഞാന്‍ അഞ്ജു കൃഷ്ണ അശോക് ആണ്: ലഹരിമരുന്ന് കേസിലെ വാര്‍ത്തകള്‍ക്കെതിരെ നടി അഞ്ജു കൃഷ്ണ അശോക്  (1 hour ago)

പിതാവിന്റെ വിചിത്ര ലോകം  (2 hours ago)

ഊഞ്ഞാൽ തകർന്നുവീണ് അപകടം  (3 hours ago)

Malayali Vartha Recommends