അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ മക്കളുടെ ക്രൂരത കൊല്ലത്തുനിന്നും ഹൃദയം പൊട്ടുന്ന വാർത്ത

അരുതേ അമ്മമാരോട് ഈ ക്രൂരത....പാലൂട്ടി മക്കളെ തണ്ടും താലിയുമാക്കി പൊട്ടി വളർത്തിയെടുക്കുന്ന മാതാപിതാക്കൾ.കൈ വളരുന്നതും കൽ വളരുന്നതും കാത്തിരിക്കുന്ന അമ്മമാർ.മക്കൾ ജനിച്ചുകഴിഞ്ഞാൽ അവരുടെ നല്ല ഭാവിക്ക് വേണ്ടി രാപ്പകൽ കഷ്ട്ടപ്പെടുന്ന അച്ഛൻ...ഒടുവിൽ അവർക്ക് കിട്ടുന്നതോ ആരും നോക്കാനും കാണാനും ഇല്ലാതെ അനാഥമായ ഒരു അന്ത്യം.എല്ലാവരും ഇങ്ങനെ അല്ലങ്കിലും ഒരുപാട് സ്ഥലങ്ങളിൽ നമ്മൾ അറിയാതെ തന്നെ ഇങ്ങനെ ഒരവസ്ഥ പല മാതാപിതാക്കൾക്കും ഉണ്ടാകുന്നുണ്ട്.
അങ്ങനെ ഒരു വാർത്ത പുറത്തുവരികയാണ് കൊല്ലത്തുനിന്നും.മനസിന് വല്ലാത്ത വേദന തോന്നുന്ന ഒരു വാർത്ത.കൊല്ലത്ത് പട്ടാഴിയിൽ നിന്നും 100 വയസുകാരിയായ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനുള്ലിലാണ് ജാനകിയമ്മ എന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്തേക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വേദനാ ജനകമായ കാര്യം ഈ ജാനകിയമ്മയ്ക്ക് ആറ് മാക്കൻ ഉണ്ടായിരുന്നു എന്നതാണ്.അതിൽ മുന്ന് പേര് എപ്പോൾ ജീവിച്ചിരിപ്പുണ്ട്.മരുമക്കളും ചെറുമക്കളും ഉൾപ്പെടെ മറ്റ് ബന്ധുക്കളും സമീപമാണ് താമസം.എന്നിട്ടും ഈ അമ്മയ്ക്ക് ഇങ്ങനെ ഈയൊരു അവസ്ഥ വന്നെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.ഹൃദയം പൊടിയുന്നു....മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം. മക്കളോ മറ്റ് ബന്ധുക്കളോ അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാറില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. കൊവിഡ് ബാധിതയായിരുന്ന ജാനകിയമ്മയുടെ മരണ വിവരം പുറത്തറിയാൻ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധ കാരണമാണെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് ബന്ധുക്കൾക്കെതിരെ കേസെടുക്കാൻ പൊലീസ് ആലോചിക്കുന്നത്.പാവം ഒരു 'അമ്മ.ആരും നോക്കാനില്ലാതെ ആ പാവം അമ്മയെ ഓർത്ത് വേധന തോന്നുന്നു..
‘അമ്മ’ എന്ന വിലമതിക്കാനാവാത്ത രണ്ടക്ഷരത്തെ നൊന്തുപെറ്റ് പോറ്റിവളര്‍ത്തിയ മക്കളില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിന് കോടതി കയറിയിറങ്ങുന്ന വ്യവഹാരിയാക്കി, ഒരു നേരത്തെ ആഹാരത്തിനു അന്യര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്ന തെരുവുതെണ്ടിയാക്കി, ‘അമ്മയ്ക്ക്’ യജമാനനെ പ്രസവിച്ച അടിമ സ്ത്രീ” എന്ന പുതിയ നിര്‍വചനം കണ്ടെത്തി യുവത്വത്തിന്റെ ചോരത്തിളപ്പില്‍ മതിമറന്ന് സുഖിച്ച് നടക്കുന്ന മക്കളോര്‍ക്കുക, മാതാപിതാക്കള്‍ അനുഭവിക്കുന്ന നോവും നൊമ്പരവും തളംകെട്ടി നില്‍ക്കുന്ന കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിവര്‍ന്ന് ഉള്ളുരുകിയുള്ള പ്രാര്‍ഥന ഒരു ദയാഹരജിയുടെ രൂപത്തില്‍ ദൈവത്തിന്റെ കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടവര്‍. ഈ ‘മേല്‍ക്കോടതി’ വിധിപറയുന്ന ദിനംവരും. അന്നത് തിരിച്ചുകിട്ടും പലിശസഹിതം.
https://www.facebook.com/Malayalivartha
























