ഭൂമി ഇടിഞ്ഞ് താഴുന്നു; റോഡിൽ വലിയ ഗർത്തങ്ങൾക്ക് സമീപം ചെറിയ ഗർത്തങ്ങൾ: വീടുകൾക്ക് അടിയിലൂടെ വെള്ളച്ചാലുകൾ: വാഴത്തോപ്പ് പഞ്ചായത്തിലെ ഇരുപതോളം വീടുകൾ അപകട ഭീഷണിയിൽ

നിരവധി വീടുകൾക്ക് ഭീഷണിയായി വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാലായില്‍ ഭൂമി ഇടിഞ്ഞു താഴുന്നു. 56 കോളനി - പെരുങ്കാല - ആന കൊമ്പൻ റോഡിലാണ് ഈ പ്രതിഭാസം. റോഡിൽ നിന്നു വീടുകൾക്ക് അടിയിലൂടെ നൂറു മീറ്റർ ദൂരത്തിൽ പലയിടങ്ങളിലും വെള്ളച്ചാലുകൾ രൂപപ്പെട്ടു.
വാഴത്തോപ്പ് പഞ്ചായത്ത് 14-ാം വാർഡ് ഉൾപ്പെടുന്ന പെരുങ്കാല ട്രൈബൽ സെറ്റിൽമെന്റിൽപെട്ട ഇരുപതോളം വീടുകൾക്ക് ഭീഷണിയായാണ് റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.
മനോജ് ചേലപ്ലാക്കൽ, തേവൻ പാണ്ഡ്യൻ കല്ലടയിൽ, സജി വേമ്പേനിക്കൽ, സുകുമാരൻ മാവ്വിളയിൽ, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടിൽ, തങ്കപ്പൻ തുരുത്തിക്കാട്ടിൽ, ചന്ദ്രൻ തുരുത്തികാട്ടിൽ, മോളി മാണക്കോട്ട്, സുമിതി പാച്ചു വെള്ളക്കുടിയിൽ, സന്തോഷ് വെള്ളുക്കുടിയിൽ, അമ്മിണി പാലയ്ക്കൽ എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിൽ ഉള്ളത്.
വലിയ ഗർത്തങ്ങൾക്ക് സമീപം ചെറിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് കെടുത്തി അനുഭവിക്കുന്നവരെ അടിയന്തിരമായി മാറ്റി പാർപ്പിക്കണമെന്ന് വാർഡ് അംഗമായ അജീഷ് കുമാർ ആവശ്യപ്പെടുന്നു. സ്ഥലത്ത് തഹസിൽദാരടക്കം സന്ദർശിച്ചു.
അതേ സമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പൂപ്പാറ മുള്ളൻതണ്ടിന് സമീപം നീരുറവ നിറം മാറിയൊഴുകി. ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് വെള്ളിയാഴ്ച രാത്രി തന്നെ റവന്യു വകുപ്പ് സമീപത്തെ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha
























