സ്വന്തം ഭർത്താവ് പോലും അറിയാതെ പ്രസവം! കുളിമുറിയിൽ ആരുമറിയാതെ നൊന്ത് പ്രസവിച്ച കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു; ശ്വാസകോശത്തിൽ കരിയില കുടുങ്ങി നവജാത ശിശു മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മയെ പ്രതിയാക്കി 55 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം.... രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികൾ..

കൊല്ലം പാരിപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ 22ന് അറസ്റ്റിലായ രേഷ്മക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ രേഷ്മക്ക് ജാമ്യം ലഭിച്ചിരുന്നു. വീടിന് പിന്നിലെ റബര്‍ തോട്ടത്തിലെ കരിയില കൂനയില്‍ ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആറു മാസത്തിനു ശേഷം ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മയെ പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മ മാത്രമാണ് പ്രതി. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളാണ് കേസിലുളളത്. 55 പേജുള്ള കുറ്റപത്രത്തില്‍ 20 പേജ് അനുബന്ധ രേഖകളാണ്. നവജാത ശിശുവിനെ ഉപേക്ഷിക്കല്‍, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെ ചുമത്തിയത്.
രേഷ്മ കാമുകന്‍ അനന്തുവുമായി നടത്തിയ ചാറ്റുകളുടെ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍ ഡീറ്റയില്‍ റിപ്പോര്‍ട്ട് ഫെയ്സ്ബുക്കില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരെ ഇത്തിക്കരയാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























