മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു , ഗുരുതര പരുക്കുകളോടെ അമ്മ ആശുപത്രിയിൽ

കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. സാംസിയെയും കുഞ്ഞിനെയും പിന്നീട് നാട്ടുകാര്‍ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയില്‍ സാംസി ഭവനില്‍ സാംസിയാണ് മകള്‍ അന്നയെയും എടുത്ത് കിണറ്റില്‍ച്ചാടിയത്.
പട്ടാഴി സാംസി ഭവനിൽ സിജുവിൻ്റെ ഭാര്യയാണ് സാംസി. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സാംസി .എന്നാൽ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.
കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ച് പോന്നിരുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് മാസം പ്രായമുള്ള മകള്‍ അന്നയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ച്ചാടിയത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസ്സുള്ള മൂത്തമകളും ആശുപത്രിയില്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha
























