ഇത് പാവം പ്രവാസികളോട് വേണ്ടായിരുന്നു; ഏറെ നാളായുള്ള ദുരിതനാണ് താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനവുമായി സർക്കാർ, സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന് മിനിറ്റ് ആക്കി മാറ്റി, മൂന്ന് മിനിറ്റ് കഴിഞ്ഞാൽ ഫൈൻ 500 രൂപ നൽകണം
കൊറോണ വ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ നടപടികൾ രൂക്ഷ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഏറെ നാളായുള്ള ദുരിതനാണ് താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് കാണുവാൻ സാധിക്കുന്നത്.
ഇപ്പോഴിതാ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സമാനമായ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കരിപ്പൂരിലെ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ തന്നെ 'സർക്കസ് പഠിക്കണോ' എന്ന ചോദ്യമാണ് പ്രവാസികൾ ഉന്നയിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന് മിനിറ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ഇതുകഴിഞ്ഞാൽ ജി.എസ്.ടി അടക്കം 500 രൂപയാണ് പിഴ ഈടാക്കിവരുന്നത്. എൻട്രി ഗേറ്റിൽ നിന്ന് പാസും വാങ്ങി ഡ്രോപിങ്/പിക്കിങ് പോയിന്‍റിലെത്താൻ തന്നെ മൂന്ന് മിനിറ്റിലധികം എടുക്കുന്നതാണ്.
എന്നാൽ ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന് മിനിറ്റ് കൊണ്ട് വരുന്നവർക്ക് വണ്ടിയിൽ കയറണം, പോകുന്നവർക്ക് വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ലഗേജ് കയറ്റുകയും ഇറക്കുകയും ചെയ്യണം എന്നതാണ് നൽകിയിരിക്കുന്ന നിർദ്ദേശം എന്നത്. ഇതിനായി സർക്കസുകാരെ പോലെ തന്നെ അസാമാന്യ മെയ്വഴക്കം വേണമെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന് ചാടിയിറങ്ങുകയോ വേണം. ഇത് അപകടവും നിയമവിരുദ്ധവുമല്ലേയെന്നാണ് യാത്രക്കാർ ചോദ്യം ഉന്നയിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് പല ഭാഗത്ത് നിന്നായി ഉയരുന്നത്. ജൂലൈ ഒന്നിന് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരമാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു കരിപ്പൂരിലെ ഈ നടപടി. ഇതനുസരിച്ച് പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ഇതിന് അനുവദിച്ചിരിക്കുന്ന സമയം എന്നത് പരമാവധി മൂന്ന് മിനിറ്റാണ്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ ജി.എസ്.ടിയടക്കം 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിവരുന്നത്. ഈ സമയപരിധിക്കുള്ളിൽ യാത്രക്കാരെയും ലഗേജും കയറ്റാനോ ഇറക്കാനോ സാധിക്കാറില്ല. ഇതുമൂലം മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി മാറുകയും ചെയ്തു.
അതേസമയം പിക്കപ്പ് ആൻഡ് ഡ്രോപ്പിനായി കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 15 മിനിറ്റ് ആയിരുന്നു സൗജന്യ പാര്‍ക്കിങ് അനുവദിച്ചിരുന്നത്. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
പാർക്കിങ് ഏരിയയിൽ പ്രവേശിച്ചാൽ ആദ്യ അരമണിക്കൂറിന് ബൈക്കിന് 10 രൂപയും കാർ, ടെമ്പോ, എസ്.യു.വി, മിനി ബസ് എന്നിവക്ക് 20 രൂപയും കോച്ച്, ബസ്, ട്രക്ക് എന്നിവക്ക് 30 രൂപയുമാണ് ഫീസ്. അരമണിക്കൂറിന് ശേഷം രണ്ട് മണിക്കൂർ വരെ ബൈക്കിന് 15 രൂപയും കാറിന് 55 രൂപയും ടെമ്പോ, എസ്.യു.വി, മിനി ബസ് എന്നിവക്ക് 60 രൂപയും കോച്ച്, ബസ്, ട്രക്ക് എന്നിവക്ക് 70 രൂപയും ഈടാക്കുന്നതാണ്.
കൂടാതെ രണ്ട് മണിക്കൂർ മുതൽ ഏഴ് മണിക്കൂർ വരെ ഓരോ മണിക്കൂറിനും ബൈക്കിന് 5 രൂപയും ബാക്കിയുള്ളവക്ക് 10 രൂപ വീതവും ഈടാക്കുകയും ചെയ്യും. 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ബൈക്കിന് 45 രൂപയും കാറിന് 165 രൂപയും ടെമ്പോ, എസ്.യു.വി, മിനി ബസ് എന്നിവക്ക് 180 രൂപയും കോച്ച്, ബസ്, ട്രക്ക് എന്നിവക്ക് 210 രൂപയുമാണ് ഫീസ് ഈടാക്കുക.
https://www.facebook.com/Malayalivartha
























