സഞ്ജിത്ത് വധക്കേസ് എന്‍ ഐ എ ക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു.... എസ് ഡി പി ഐ ക്ക് പണി കൊടുക്കാൻ മോദിയുടെ പ്ലാൻ ബി

സഞ്ജിത്ത് വധക്കേസ് എന്‍ ഐ എ ക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു. എസ് ഡി പി ഐ യെ ഭയന്നിട്ടല്ല, സ്‌നേഹിച്ചിട്ടാണ്. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കകം കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണത്തിന് എത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ആവശ്യമാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാര്യം അംഗീകരിക്കില്ലെന്ന് കേന്ദ്രത്തിനറിയാം. അതു കൊണ്ടു തന്നെ ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ കത്ത് അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം അന്വേഷിക്കുക.
മുമ്പ് എസ്.എഫ്. േെഎ നേതാവ് അഭിമന്യു മരിച്ചപ്പോള്‍ കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ സി പി എം മടിച്ചതും എസ്. ഡി പി ഐയുമായി രഹസ്യധാരണയുള്ളതുകൊണ്ടാണ്.
കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി പി ഐയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്ന മുന്നണിയാണ് ഇടതുപക്ഷം. മുസ്ലീം ലീഗിന് പകരം തങ്ങളുടെ ട്രഷറി വോട്ടായി സി പി എം കരുതുന്നതാണ് എസ് ഡി പി ഐ വോട്ടുകള്‍. മുസ്ലീം വോട്ടുകളുെടെ ഏകീകരണം തങ്ങള്‍ക്കുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ഇടതു മുന്നണി എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്.
സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 22ന് കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം- പോപ്പുലര്‍ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം ബി ജെ പി സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് വര്‍ഗീയ സംഘം കൊലപ്പെടുത്തിയത്. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല. അതിനുള്ള അവസരം പോലീസിന് നല്‍കില്ല.
തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലീഗിന്റെ പിന്തുണ ഉള്ളതു കൊണ്ട് എസ് .ഡി പി ഐ യെ തൊട്ടിരുന്നില്ല.
ഇവര്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കുകയാണ്. പൊപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്.
പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ അഴിഞ്ഞാടുന്നതെന്നും ബി ജെ പി കുറ്റപ്പെടുത്തി. പ്രതികളെ യഥാസമയം പിടികൂടാത്തതിന്റെ യഥാര്‍ത്ഥ കാരണവും ഇത് തന്നെയാണ്. സഞ്ജിത്ത് വധക്കേസിലെ പ്രതികളെ സംസ്ഥാനം വിടാനുള്ള സാഹചര്യമാണ് ഭരണകക്ഷി ഒരുക്കി കൊടുക്കുന്നത്.
ഭാര്യയുടെ മുന്നിലിട്ടാണ് ആ ചെറുപ്പക്കാരനെ വെട്ടി കൊന്നത്. എന്നിട്ടും കേസന്വേഷണം ഒരിടത്തും എത്താത്തതില്‍ ബി ജെ പി ക്ക് അമര്‍ഷമുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരിച്ചറിഞ്ഞിട്ട് പോലും അന്വേഷണം എങ്ങുമെത്തിയില്ല. പാര്‍ട്ടിയുടെ അംഗീകാരം പോലീസിന് കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ തെറ്റു പറയാനാവില്ല. എസ് ഡി പി ഐ യുടെ കാര്യത്തില്‍ പോലീസ് വലിയ ജാഗ്രതയാണ് കാണിക്കുന്നത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ പണി പോകുമെന്ന് പോലീസിനറിയാം.
കേന്ദ്ര അന്വേഷണം വരുന്നതോടെ എസ് ഡി പി ഐ യുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. വര്‍ഗീയ സംഘടനകളെ നിരോധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha























