എല്ലാം മാറി മറിയുമ്പോള്‍... അനുപമ ഡിഎന്‍എ ടെസ്റ്റില്‍ വിജയിച്ച് സ്വന്തം ചോരയെ നേരിട്ട് കണ്ട് വാരിപ്പുണര്‍ന്നു; എല്ലാവര്‍ക്കുമെതിരെയുള്ള വിജയം ആഘോഷിച്ച് ലഡു വിതരണം ചെയ്തു; മററ്റത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ നിലവിളി കേരളത്തിലും അലയടിക്കുന്നു; മറ്റൊരു കുഞ്ഞിനെ തരാമായിരുന്നല്ലോ!, എത്രയും വേഗം മറ്റൊരു കുഞ്ഞിനെ നല്‍കാന്‍ സര്‍ക്കാര്‍

ഒരിടത്ത് വിജയം ആഘോഷിച്ച് ലഡു വിതരണം ചെയ്യുമ്പോള്‍ മററ്റത് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മ ഭക്ഷണം പോലും നേരെ കഴിച്ചിട്ടില്ല. താനൊരു തെറ്റും ചെയ്യാതിരുന്നിട്ടും ദൈവത്തിന്റെ വലിയ പരീക്ഷണത്തില്‍ നെഞ്ചത്തടിച്ച് കരയുകയാണ് തനി ഗ്രാമീണയായ ആ വീട്ടമ്മ.
തന്റെ ഡിഎന്‍എ പരിശോധന എതിരാകുമോ എന്ന് അനുപമ ചന്ദ്രന്‍ ഏറെ ഭയന്നിരുന്നു. അതാരെങ്കിലും അട്ടിമറിക്കുമെന്നായിരുന്നു പേടി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വനിത ശിശു വകുപ്പ് മന്ത്രി കൂടിയായ വീണാ ജോര്‍ജ് ഉറപ്പ് നല്‍കി. വീഡിയോ റൊക്കോര്‍ഡ് പോലും ചെയ്യുമെന്നായി. അവസാനം ഫലം വന്നപ്പോള്‍ പോസിറ്റീവ്. അതുവരെയുള്ള ആശങ്കകള്‍ മാറി. ഇതോടെ അനുപമയുടെ സമര പന്തലില്‍ ലഡു വിതരണം ചെയ്തു.
ആ സമയത്ത് മററ്റത് ആന്ധ്ര പ്രദേശിലുള്ള കുഞ്ഞിനെ വിട്ടു നല്‍കിയ കുഞ്ഞ് നഷ്ടപ്പെട്ട കുടുംബം പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു. ദത്തുനല്‍കിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം വിധിയെഴുതിയതോടെ അധ്യാപക ദമ്പതികളായ ആന്ധ്രസ്വദേശികള്‍ക്ക് അവനുമായുണ്ടായിരുന്ന മൂന്നുമാസത്തിലേറെ നീണ്ട ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
ഇനിയും ഇങ്ങനെ നീറാന്‍ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങള്‍ക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാന്‍ വയ്യ എന്നാണ് വളരെ സങ്കടത്തോടെ ആ കുടുംബം പറയുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ടു കേരളത്തില്‍ വലിയ ബഹളം നടക്കുകയാണെന്നറിഞ്ഞ അന്നുമുതല്‍ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.
കുഞ്ഞിനെ തിരികെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ ആരംഭിച്ചിരുന്നു എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. കുഞ്ഞിനുവേണ്ടി ഓഗസ്റ്റിലാണു ഞങ്ങള്‍ കേരളത്തില്‍ പോയത്. ഞങ്ങളില്‍നിന്ന് എല്ലാം മറച്ചുവച്ചു എന്നതാണ് അധികൃതര്‍ ചെയ്ത വലിയ തെറ്റ്. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിനെ അവര്‍ക്കു തരാമായിരുന്നല്ലോ. ഒരു തെറ്റും ചെയ്യാത്ത ഞങ്ങള്‍ക്ക് ഇത്ര വലിയ ശിക്ഷ നല്‍കേണ്ടിയിരുന്നോ? എന്നും നിറകണ്ണുകളോടെ ആ അമ്മ ചോദിക്കുന്നു.
ഞങ്ങളുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നതിനാല്‍ ഏറ്റെടുക്കാന്‍ വന്ന അധികൃതരുടെ കയ്യില്‍പ്പോകാന്‍ അവന്‍ സമ്മതിച്ചില്ല. ഒത്തിരി കരഞ്ഞു. ആ കുഞ്ഞ് മിടുക്കനാണ്. ബുദ്ധിമാനാണ്. എന്റെ ഭാര്യയുമായി ആഴത്തില്‍ അടുപ്പം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുവന്ന ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. സദാ സമയവും അവളുടെ കയ്യിലായിരുന്നു. അടുത്തുനിന്നു മാറില്ല. അവന്‍ ഞങ്ങളുടെ ജീവനായിരുന്നു എന്നാണ് വളര്‍ത്തച്ഛനും പറയുന്നത്.
നാല് വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്തിരുന്ന്. താല്‍പര്യമുള്ള 3 സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നീണ്ട വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നതിനാല്‍ അവസാനം കേരളത്തെ തന്നെ ആശ്രയിച്ചു.
അതേസമയം ആന്ധ്രാപ്രദേശ് ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ലഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ട്.
കാരയില്‍ അവര്‍ക്കു മുന്‍ഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സംസ്ഥാനം ഇടപെട്ടതെന്നു മന്ത്രി പറഞ്ഞു. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മുന്‍ഗണന നല്‍കണം. കാരായില്‍ റജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടെനിന്നും ദത്തെടുക്കാം. അവര്‍ക്ക് ആ അവസരം നഷ്ടമാകരുത്. മാനുഷിക പരിഗണന അവര്‍ക്ക് ആവശ്യമാണ്. കുഞ്ഞിനെ ആന്ധ്രയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























