പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സജിത്തിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റ്;കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർഫ്രണ്ട് നേതാവിനെ പിടികൂടി പോലീസ്;പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സജിത്തിന്റെ കൊലപാതകത്തിൽ ഒരു നിർണായക അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർഫ്രണ്ട് നേതാവിനെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. എന്നാൽ പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണഘട്ടത്തിലായത് കൊണ്ട് പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസിൽ രണ്ടുപ്പേർ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെന്മാറ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത് .
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞിരിക്കുന്നത് .ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കുവാൻ കൊടുത്തിരിക്കുകയാണ് . പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് .തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് . റിമാൻഡിലായ പ്രതി കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നു.
ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയായിരുന്നു സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു.തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷക് പ്രമുഖ്, എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ ആറുച്ചാമിയുടെ മകൻ സഞ്ജിത് ആണു കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണുവിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നതിനിടയിൽ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു .
റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ച് വടിവാളുമായി ആക്രമിക്കുകയായിരുന്നു . സംഭവസ്ഥലത്തു രക്തത്തിൽ കുളിച്ചു കിടന്ന സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. ശരീരത്തിൽ 30 വെട്ടുകളുണ്ടായിരുന്നു. തലയ്‌ക്ക് 6 വെട്ടുകളാണു ഏറ്റത് .എഫ്ഐആറിൽ പറയുന്നത് സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തുകയായിരുന്നു .
സംഭവത്തിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രഹസ്യമായി കഴിയുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ തിങ്കളാഴ്ചയാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നെന്മാറ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി .
സംഭവ സമയത്ത് വാഹനം ഓടിച്ചത് ഇയാളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിലെ പ്രതികൾ പലരും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് കിട്ടിയിരിക്കുന്ന വിവരം ണ്ട്. ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ പിടികൂടാനാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























