സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ;മോഫിയയുടെ ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ടു;സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചു;നീതി കിട്ടാനായി ഏതറ്റംവരെയും പോകും;കുട്ടി സഖാവ് എന്ന് വിളിക്കുന്ന സുഹൈലിന്റെ ബന്ധുവിന്റെ പങ്കും വെളിപ്പെടുത്തി മോഫിയയുടെ പിതാവ്

സുഹൈലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് രംഗത്ത് . ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് മോഫിയയുടെ പിതാവ് കെ സലീം പറഞ്ഞത് . സിനിമ നിർമിക്കാൻ പണം ആവശ്യപ്പെട്ട് മകളെ ഭർത്താവ് സുഹൈൽ നിരന്തരം മർദ്ദിച്ചു. ശരീരം മുഴുവൻ പച്ചകുത്താൻ ഇയാൾ മകളോട് ആവശ്യപ്പെട്ടു.
ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഫിയയുടെ കൈ തിരിച്ച് ഒടിക്കാൻ ശ്രമിച്ചെന്നും സലീം വെളിപ്പെടുത്തി. നീതി കിട്ടാനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. മോഫിയയുടെ മരണത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിലായിരിക്കുകയാണ് .
കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റൂറൽ എസ്പി അടക്കമുള്ളവർ ഇവിടെ എത്തി ഇവരെ വിശദമായി ചോദ്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടി സഖാവ് എന്ന് വിളിക്കുന്ന സുഹൈലിന്റെ ഒരു ബന്ധുവും സി ഐയും ചേർന്ന് പരാതി ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും സലീം ആരോപണമുയർത്തി .
നീതി നിഷേധിച്ച സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം കുടുംബം ഉന്നയിക്കുന്നു. .സി ഐ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരിക്കുകയാണ് . മോഫിയയോട് സി ഐ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടെന്നും യുവതി വെളിപ്പെടുത്തി .
ഭർത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ മോഫിയ കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്തത്.കോതമംഗലം ഇരുമലപ്പടി മാലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു മോഫിയയുടെ നിക്കാഹ് നടന്നത് .
യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി ഐ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വച്ച് പിതാവിനെയുൾപ്പടെ അപമാനിച്ചുവെന്ന കത്തെഴുതി വച്ച ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha
























