Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ മൂന്നു കോടി ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നില്ല...

03 DECEMBER 2021 08:04 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ മൂന്നു കോടി ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നില്ല. റോം നഗരം കത്തിയെരിഞ്ഞപ്പോഴും നീറോ ചക്രവര്‍ത്തി വീണ വായിച്ചുരസിച്ചതുപോലെ സഖാവ് പിണറായി ധാര്‍ഷ്ട്യത്തിന്റെ കലിപ്പുമുഖവുമായി വിഷയം മറന്ന മട്ടില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.

മനുഷ്യര്‍ ഉറങ്ങിക്കിടക്കുന്ന നട്ടപ്പാതിരാവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്ന മനുഷ്യത്വക്കേട് തമിഴ് നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പിണറായിക്കു മറുപടിയില്ല. ഇനി അണക്കെട്ടില്‍ എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്ന സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നിലപാടിനെതിരെ ജനവികാരം ഉണരുകയാണ്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനു മുന്നില്‍ ധീരമായി നിലപാടെടുക്കുന്നില്‍ കേരളം എന്തിന് ഭയപ്പെടണം എന്നതാണ് ഈ നിലയിലെ അടിയന്തിര സുരക്ഷാവിഷയം.

 



മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡിക്കമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ ബഹളം കൂട്ടിയവേളയിലും അതിനെ പിന്തുണയ്ക്കാന്‍ പിണറായിക്കു സാധിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ആശങ്കയെക്കുറിച്ച് എന്തു പ്രചാരണം നടത്തിയാലും നടത്തുന്നവനെ അകത്തിടാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്.


ഇടുക്കി, എറണാകുളം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ മാസങ്ങളായി ഉണ്ണാതെയും ഉറങ്ങാതെയും ആശങ്കയോടെ കഴിയുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിസംഗത.

 


തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വെറും പൊള്ളയാണെന്നത് താന്‍ സാക്ഷിയാണെന്നും അണക്കെട്ട് തകര്‍ന്നാല്‍ കേരളീയര്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കുടിക്കാതെയും ചാകുമെന്ന് മുന്‍ മന്ത്രി എംഎം മണി പറഞ്ഞതിലും പിണറായി വിജയന് കടുത്ത അമര്‍ഷമുണ്ട്.


ബേബി ഡാമിലെ മരംമുറിക്കാന്‍ ജലമന്ത്രിയറിയാതെ നിര്‍ദേശം കൊടുത്ത സംഭവത്തിലും പിണറായി വിജയന്‍ നിശബ്ദത പുലര്‍ത്തുകയാണ്. ഇതിനിടെയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം 142 അടിയും കടന്ന് ഭീതികരമായി ഉയരുന്നതും രാവും പകലും തോന്നിയപടി തമിഴ് നാട് തുറന്നുവിടുന്നതും.



മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസ്താവനയിറക്കിട്ടും പിണറായി ശബ്ദിക്കുന്നില്ല. വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നും തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നുമാണ് മന്ത്രി റോഷി പറയുന്നത്. ഇതേ സമയത്തും മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയും തീരങ്ങള്‍ അപ്പാടെ വെള്ളത്തിലാവുകയും ചെയ്യുന്നത്.


ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് ഇക്കഴിഞ്ഞ അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ സ്പില്‍േവ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്.




മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് നാട്ടിലെ ഡിഎംകെയും എഡിഎംകെയും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും പല വികാരമാണ്. കേരളത്തിന്റെ പൊതുസുരക്ഷ സംബന്ധിച്ച നിര്‍ണായകമായ പ്രശ്നത്തില്‍പോലും ഒരുമിച്ചു നില്‍ക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല.


ഒരേ വികാരത്തോടെ കോടതിയെ സമീപിക്കാനും പൊതുപ്രക്ഷോഭം സംഘടിപ്പിക്കാനും കേരളത്തിലെ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിക്കാത്തതാണ് തമിഴ് നാടിന്റെ നേട്ടം. മാത്രവുമല്ല കേരളത്തിലെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖര്‍ക്ക് തമിഴ് നാട്ടില്‍ വന്‍കിട എസ്റ്റേറ്റുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളുമുണ്ടെന്നിരിക്കെ കേരളം ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കില്ലെന്നതാണ് തമിഴ് നാടിന്റെ നേട്ടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (40 minutes ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (1 hour ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (1 hour ago)

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (1 hour ago)

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (3 hours ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (3 hours ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (3 hours ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (3 hours ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (3 hours ago)

ദേ വിമാനത്തിനുള്ളിൽ അദൃശ്യ ശക്തി...!ജൂൺ 11-ന് ആ വിമാനത്തിൽ സംഭവിച്ചത് ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

AKG സെന്റർ വിട്ട് ശശി CPIM-ൽ നിന്നിറങ്ങുന്നു പി കെ ശശി കോൺഗ്രസിലേക്ക്..?! നാറിയവനെ പേറിയാൽ നാറുമെന്ന്  (3 hours ago)

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...  (3 hours ago)

ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...  (4 hours ago)

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (6 hours ago)

Malayali Vartha Recommends