Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അതും കൈവിട്ടാല്‍... സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിലപാട് സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്; ഗവര്‍ണര്‍ ഇനിയും ഉറച്ച് നിന്നാല്‍ ചാന്‍സലര്‍ സ്ഥാനം കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയിലെത്തും

15 DECEMBER 2021 08:45 AM IST
മലയാളി വാര്‍ത്ത

ചാന്‍സലര്‍ പദവി വേണ്ടെന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സത്യമാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ഇനിയും ഗവര്‍ണര്‍ നിലപാടില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ലഭിക്കാനേ ഉള്ളൂ നഷ്ടപ്പെടാന്‍ ഒന്നുമില്ല. വിവാദം നില്‍ക്കുമെങ്കിലും ചാന്‍സലര്‍ പദവി കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയില്‍ തന്നെ എത്തും.

ഉമ്മന്‍ ചാണ്ടി മുമ്പ് സ്വീകരിച്ച നിലപാട് സര്‍ക്കാരിന് അനുഗ്രഹമാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ വഹിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിലപാട് സ്വീകരിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിനു കത്തും അയച്ചിരുന്നു.

 



മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരിക്കെ നിയമിച്ച മദന്‍ മോഹന്‍ പുഞ്ചി കമ്മിഷന്റെ ശുപാര്‍ശകള്‍ സംബന്ധിച്ചു സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ഓഗസ്റ്റ് 26ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. ഭരണഘടനാപരം അല്ലാത്ത ചുമതലകള്‍ ഗവര്‍ണര്‍മാര്‍ വഹിക്കരുത് എന്ന ശുപാര്‍ശയാണ് അന്നു കമ്മിഷന്‍ നല്‍കിയത്. ഗവര്‍ണര്‍ പദവിയെ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

എന്നാല്‍ ഗവര്‍ണറുടെ ഭരണപരമായ അവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനാപരമായ മുന്നൂറിലേറെ വിഷയങ്ങളില്‍ പുഞ്ചി കമ്മിഷന്‍ ഉന്നയിച്ച ചോദ്യാവലിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഭിപ്രായം രാഷ്ട്രീയ തീരുമാനം അല്ലായിരുന്നെന്നും അത് ഉദ്യോഗസ്ഥ തലത്തില്‍ നല്‍കിയ മറുപടി മാത്രമായിരുന്നെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. അത് ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കം അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 



ഗവര്‍ണര്‍ക്ക് അനേകം ഉത്തരവാദിത്തങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ചാന്‍സലര്‍ പദവി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനോടു യോജിപ്പുണ്ടോ എന്നായിരുന്നു ചോദ്യം. കമ്മിഷന്‍ മുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരം തേടിയല്ലാതെ തീരുമാനം എടുത്തില്ല.

അതു കമ്മിഷന്‍ നടത്തിയ വൈജ്ഞാനിക വ്യായാമം മാത്രമായിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ദേശീയതലത്തില്‍ തീരുമാനം ഉണ്ടായിരുന്നു എങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അപ്പോള്‍ അറിയിക്കുമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.



അതേസമയം ഇടതുമുന്നണി നേതൃത്വം ഗവര്‍ണറെ കടന്നാക്രമിച്ചതോടെ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള അകല്‍ച്ചയും പോരും രൂക്ഷമായി. ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുകുത്തില്ലെന്ന സൂചന മാത്രമല്ല, സര്‍ക്കാരിനെതിരെ യുദ്ധം തുടരാനാണ് ഭാവമെങ്കില്‍ ചാന്‍സലര്‍ പദവി തിരിച്ചെടുക്കാന്‍ മടിക്കില്ലെന്ന ഭീഷണിയും സിപിഎം, സിപിഐ നേതൃത്വങ്ങളില്‍ നിന്ന് ഉയര്‍ന്നു.

സന്ധിക്കില്ലെന്ന സൂചന പുറത്തു നല്‍കുമ്പോഴും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്. രാജ്ഭവനുമായുള്ള ശീതസമരം അനന്തമായി തുടരാന്‍ കഴിയില്ലെന്ന് അവര്‍ക്കും അറിയാം. ഡല്‍ഹിയില്‍ നിന്നു ലക്‌നൗവിലേക്കു തിരിച്ച ഗവര്‍ണര്‍ 17നാണ് തിരിച്ചെത്തുന്നത്. ഇന്നാരംഭിക്കുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനം 16ന് പൂര്‍ത്തിയായശേഷം മുഖ്യമന്ത്രിയും തിരുവനന്തപുരത്തു മടങ്ങിവരും.

 



നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച ഗവര്‍ണറുടെ ആക്ഷേപങ്ങളെ ഖണ്ഡിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്കു പിന്നില്‍ ദുരൂഹത ആരോപിച്ചു. ഗവര്‍ണറോട് ഏറ്റുമുട്ടല്‍ തുടരാനില്ലെന്ന അനുനയ സൂചന കോടിയേരി നല്‍കിയെങ്കില്‍, ഒരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന സ്വരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകടിപ്പിച്ചത്. കാനത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ സര്‍ക്കാരിന് ഇരട്ടി ശക്തിയായി. അതിനാല്‍ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഇനിയും വേണ്ടന്നു പറഞ്ഞാല്‍ നിര്‍ബന്ധിക്കില്ല. പകരം ആ പദവി മുഖ്യമന്ത്രിയില്‍ വന്നു ചേരും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends