Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇരയ്ക്കൊപ്പം നിൽക്കേണ്ട സർക്കാർ പ്രതിക്കൊപ്പം; നഷ്ടപരിഹാരം പ്രതീക്ഷിച്ച അച്ഛനെയും മകളെയും വീണ്ടും അപമാനിച്ച് സർക്കാർ; നഷ്‌ടപരിഹാരം നൽകാനാവില്ല; സിവിൽ കേസുമായി മുന്നോട്ട് പോകൂ; സർക്കാരിന്റെ ഇരട്ടത്താപ്പ് നയം; പിങ്ക് ഏമാത്തി വീണ്ടും സുരക്ഷിത; അമ്പരന്ന് കേരളം

20 DECEMBER 2021 03:51 PM IST
മലയാളി വാര്‍ത്ത

ഒരു വിഷയത്തിൽ ഇരയ്ക്കൊപ്പം നിൽക്കേണ്ട സർക്കാർ ഇപ്പോൾ ഇരയ്ക്കൊപ്പം അല്ല പ്രതിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എട്ടു വയസുകാരിയെ പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ കോടതിയെയും ആ അച്ഛനെയും മകളെയും വരെ ഞെട്ടിച്ച് സർക്കാർ നിലപാട് . നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത് രേഖാമൂലമായിരുന്നു.

കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ടെന്നും വ്യക്‌തമാക്കി .

നഷ്‌ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമൊന്നുമില്ലെന്നുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. മാത്രമല്ല നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളായിരുന്നു സമർപ്പിച്ചതെല്ലാം. ഈ കേസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്റെ ബെഞ്ച് ആണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെയും കോടതി വിമര്‍ശിച്ചിരുന്നു.

കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

കുട്ടി വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക കോടതിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത രംഗത്ത് വന്നിരുന്നു. എന്നാൽ ഈ മാപ്പപേക്ഷ അവർ തള്ളുകയായിരുന്നു.

അതേസമയം ഈ സംഭവത്തിൽ പൊലീസുകാരിക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് ഹൈക്കോടതിയോട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു . എങ്കിൽ പ്രശ്നം വഷളാകുമെന്നു കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതിയും സർക്കാരും തമ്മിൽ വാദപ്രതിവാദം നടത്തിയിരുന്നു.

കുട്ടിക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു . പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോയെന്നു കുട്ടിയുടെ അഭിഭാഷകയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്ന സാഹചര്യം അന്നുണ്ടായി. പൊലീസുകാരിയുടേത് നിരുപാധിക മാപ്പ് അപേക്ഷയെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു . ഇതോടെ വീണ്ടും സർക്കാരിനെതിരെ കോടതി വിമർശനം ഉയർത്തുകയും ചെയ്തു.

സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നും എന്തുകൊണ്ടാണ് ഇനിയും അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും ചോദിക്കുന്ന സാഹചര്യം ഉണ്ടായി . സർക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഈ സമയത്തായിരുന്നു നടപടി എടുക്കാൻ സാധിക്കില്ലെന്ന നിലപാട് സർക്കാരും സ്വീകരിച്ചത്.കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ചു കോടതി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നതെന്നു കുറ്റപ്പെടുത്തൽ സർക്കാർ നേരിട്ടു . സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്ന മുൻ ഉത്തരവ് കോടതി ആവർത്തിക്കുകയുണ്ടായി.

സ്ഥലംമാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതുതന്നെ ആവര്‍ത്തിച്ചാല്‍ എന്തു ചെയ്യുമെന്നും കോടതി ഉന്നയിച്ചു. കേസ് പരിഗണിച്ചപ്പോൾ കുട്ടിക്കു കൗൺസിലിങ് നൽകിയ ഡോക്ടർ വിഡിയോ കോൺഫറൻസിൽ ഹാജരായിരുന്നു . നിലവിൽ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍ അന്ന് വ്യക്തമാക്കിയിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends