Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

നിമിഷപ്രിയയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങള്‍; ഭീഷണിപ്പെടുത്തി വിവാഹം; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷയുടെ തൂക്കുകയര്‍ ഒഴിവാകുമോ ?

28 DECEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ​ഗോവിന്ദൻ

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും..ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം..

നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നാട്ടില്‍ നിന്ന് വിമാനം കയറി യെമനിലെത്തിയതാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ. എന്നാല്‍ യെമനില്‍ നിമിഷയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ചതിയും ക്രൂരപീഡനങ്ങളും നേരിട്ട് ഒടുവില്‍ കുറ്റവാളിയാക്കപ്പെട്ട് വധശിക്ഷയിലേക്ക് വരെ എത്തിനില്‍ക്കുകയാണ് നിമിഷയുടെ ജീവിതം.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുമോയെന്ന കാര്യത്തില്‍ അന്തിമവിധി ഉടന്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. കേസില്‍ ജനുവരി മൂന്നിന് അന്തിമ തീരുമാനമുണ്ടായേക്കും.

 



സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കൂടുതല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് മൂന്നിന് പറയണമെന്നാണ് കോടതി നിര്‍ദേശം. തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. 2017 ജൂലൈ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വ്യാജ രേഖകള്‍ ചമച്ച് നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് തലാല്‍ അവകാശപ്പെട്ടിരുന്നു.

സംഭവമിങ്ങനെ...

യെമനില്‍ നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനു വേണ്ടിയാണ് തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരന്റെ സഹായം നിമിഷപ്രിയ തേടിയത്. എന്നാല്‍ തലാല്‍ സാമ്പത്തികമായി ചതിക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് ഭാര്യയാക്കാന്‍ ശ്രമിക്കുകയും ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്‌തെന്നാണ് നിമിഷയുടെ വാദം.



പീഡനങ്ങള്‍ സഹിക്കാനാകാതെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യെമന്‍ സ്വദേശിനിയായ യുവതിയുടെയും യുവാവിന്റെയും സഹായത്തോടെ അമിത ഡോസ് മരുന്ന് കുത്തിവച്ച് നിമിഷ തലാലിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യെമനിലെ കീഴ്ക്കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവര്‍ത്തകയും യെമന്‍ സ്വദേശിനിയുമായ ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്.

തലാല്‍ ക്ലിനിക്ക് കൈയ്യടക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതോടെ നിമിഷ ആറ് തവണ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മുന്‍പ് പറഞ്ഞിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തലാലിനെ അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന കീറ്റമിന്‍ ഉപയോഗിച്ച് ബോധം കെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ കൊല്ലാന്‍ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് നിമിഷ പറഞ്ഞിരുന്നു.

 

 

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, നാട്ടില്‍ പോകാന്‍ അനുവദിക്കാതെ പീഡിപ്പിക്കുക, ലൈംഗികവൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക തുടങ്ങി നിരവധി പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി. ഇതിനിടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നിമിഷയെ സന്ദര്‍ശിച്ചിരുന്നു. തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹായമഭ്യര്‍ഥിച്ച് നിമിഷ മുഖ്യമന്ത്രി പിണറായി വിജയനും കത്ത് അയച്ചിരുന്നു.

കൊലപാതകക്കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് ഒരു നിയമസഹായവും ലഭിച്ചില്ലെന്ന് നിമിഷ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ തയാറായിരുന്നു. നിമിഷയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി വിട്ടയയ്ക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (31 minutes ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (34 minutes ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (48 minutes ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (58 minutes ago)

CHINA പുത്തൻ കണ്ടുപിടിത്തം  (1 hour ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (1 hour ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (1 hour ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (1 hour ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (1 hour ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (2 hours ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (2 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 hours ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (4 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 hours ago)

Malayali Vartha Recommends