Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനെ വെട്ടിവീഴ്ത്തി, പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുട‍ർന്ന് പ്രകോപനത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന് വെട്ടറ്റ ജീവനക്കാരൻ

29 DECEMBER 2021 10:56 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനം ഗുണ്ടകളുടെ വിഹാര കോന്ദ്രമായി തീർന്നിരിക്കുയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കുറച്ച് മാസങ്ങളായി പുറത്തുവരുന്നുത്.  ഇപ്പോൾ ഇതാ വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം ഉണ്ടായിരുക്കുകയാണ്. പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുട‍ർന്ന് ഗുണ്ടകൾ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായതെന്നാണ് വിവരം.ബൈക്കിലെത്തിയ രണ്ട് പേരാണ് ജീവനക്കാരന് നേരെ ആക്രമണം നടത്തിയത്. ആക്രമണം പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുട‍ർന്നായിരുന്നുവെന്ന് ആക്രമണത്തിൽ വെട്ടേറ്റ പെട്രോൾ പമ്പിലെ ജീവനക്കാരൻ നന്ദു പറഞ്ഞു. ജീവനക്കാരന്റെ ഇടത് കൈക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഉയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റും.

 

ആദ്യം ബൈക്കിലെത്തിയവരു ജീവനക്കാരനും തമ്മിൽ വലിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകളും ശേഷം യുവാക്കൾ‌ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. എന്നാൽ അക്രമണം നടത്തിയവർ വിഴിഞ്ഞം സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.പക്ഷേ ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.

അതേസമയം കണിയാപുരം പാച്ചിറയിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പാച്ചിറ പണയിൽവീട്ടിൽ നിതിൻ (25), പാച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽവീട്ടിൽ അനസ് (25) എന്നിവരെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്ച രാത്രിയിലാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ഉൾപ്പെട്ട സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ നേരത്ത് വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കണിയാപുരം സ്വദേശി ശബരി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‌ഡ് ചെയ്തു.

 

പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസ് പിടിയില്‍. ആക്രമണം നടത്തിയ ഫൈസല്‍ എന്നയാള്‍ അടക്കം നാലുപേരെയാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് കാര്‍ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടില്‍ ഷെയ്ക്ക് മുഹമ്മദ് (46) എന്ന ഷാ, ഷായുടെ മകള്‍ എന്നിവര്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്.

ബുധനാഴ്ച രാത്രി 8.30-ന് പോത്തന്‍കോട് ജങ്ഷനു സമീപമായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്പ് പള്ളിപ്പുറത്ത് ജൂവലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്നതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

നാലംഗ സംഘം സഞ്ചരിച്ച കാറിനെതിരേ ഷായുടെ കാര്‍ വന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച ശേഷം നാലംഗ സംഘം കാറില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീകാര്യം ഭാഗത്തുനിന്നും ഷായും മകളും സഞ്ചരിച്ച കാര്‍ ഇവരുടെ കാറിനടുത്ത് എത്തിയത്.

കാറിന് റോഡ് മുറിച്ചു കടക്കാന്‍ ഷാ സഞ്ചരിച്ച കാര്‍ പിറകോട്ടെടുക്കാന്‍ പറഞ്ഞെങ്കിലും പുറകെ മറ്റു വാഹനങ്ങളുള്ളതിനാല്‍ കഴിഞ്ഞില്ല.
കാര്‍ പുറകോട്ടെടുക്കാത്തതില്‍ പ്രകോപിതരായ ഗുണ്ടാ സംഘം ആദ്യം ഷായെ ആക്രമിക്കുകയായിരുന്നു. വാപ്പയെ അടിക്കരുതെന്ന് മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ മര്‍ദിക്കുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കു നേരേയായി ആക്രമണം. കാറില്‍ പെണ്‍കുട്ടിയിരുന്ന വശത്ത് വന്ന് അസഭ്യം പറയുകയും തോളിലും മുടിയിലും പിടിച്ചതെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (29 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends