ദിലീപിന് ജാമ്യം കിട്ടാൻ ബിഷപ് ഇടപെട്ടിട്ടില്ല; ബിഷപ്പിന് ബാലചന്ദ്രകുമാറിനെ അറിയില്ല; ബിഷപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിന്റെ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ് ഇടപെട്ടു എന്ന ആരോപണത്തിൽ പ്രതികരണവുമായി നെയ്യാറ്റിൻകര രൂപത

നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിന്റെ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ് ഇടപെട്ടു എന്ന ആരോപണമുയർരുന്നിരിന്നു. എന്നാൽ ഈ ആരോപണത്തിൽ വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത രംഗത്തു വന്നിരിക്കുന്നു . ദിലീപിന് ജാമ്യം കിട്ടാൻ ബിഷപ് ഇടപെട്ടിട്ടില്ല. ബിഷപ്പിന് ബാലചന്ദ്രകുമാറിനെ അറിയില്ല. ബിഷപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രൂപതാ വക്താവ് മോണ്‍. ജി. ക്രിസ്തുദാസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുവിപ്പിച്ചു എന്ന് അവകാശമുയർത്തി ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടുവെന്നാണ് ദിലിപ് ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നത്. നെയ്യാറ്റിൻകര ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. എന്നാൽ ഈ അവകാശവാദത്തിൽ കഴമ്പില്ലാത്തതിനാൽ പണം നൽകിയില്ല. ഇതിൽ ബാലചന്ദ്രകുമാറിന് വിരോധമുണ്ടെന്നും ദിലീപ് വിശദീക്കരിച്ചിരുന്നു.
അതേസമയം ദിലീപിനെതിരായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യല്‍ കൃത്യമായി ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യല്‍ നാലുമണിക്കൂര്‍ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തില്‍ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട് ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തേക്കും.
https://www.facebook.com/Malayalivartha


























