യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ എന്ന പേരില്‍ പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കേസിൽ മൂന്നുപേർ അറസ്റ്റിൽ; പ്രതികളെ കോടതി റിമാന്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍. യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ എന്ന പേരില്‍ പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍ (55), ഒസാമ (47), വേങ്ങൂര്‍ സ്വദേശി ടൈലര്‍ ഉമ്മര്‍ (36) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പുഴയില്‍ വെച്ചും റബര്‍ തോട്ടത്തില്‍ വെച്ചും വേങ്ങൂര്‍ ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചുമാണ് പ്രതികള്‍ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. കുട്ടിക്ക് മൊബൈല്‍ ഫോണും പണവും മറ്റും യഥേഷ്ടം നല്‍കിയായിരുന്നു പീഡനം. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























