വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ തയ്യാർ; ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയിൽ നിയമ സഹായം ലഭിക്കാൻ സഹായിക്കുക മാത്രമാണു ചെയ്തത്; തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കൂട്ടു നിന്നിട്ടില്ല; സുഹൃത്ത് വഴി ക്രൈംബ്രാഞ്ചിനോട് നിലപാട് അറിയിച്ച് ശരത്ത്

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക കണ്ണിയായി മാറുകയാണ് ശരത്ത്. ഇപ്പോൾ ഇതാ അന്വേഷണ സംഘത്തിനോട് ശരത്ത് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ തയാറാണെന്നു വ്യവസായി എസ്. ശരത്ത് പറഞ്ഞു. കേസിൽ സംശയത്തിന്റെ വക്കിലുള്ള ഇദ്ദേഹം സുഹൃത്ത് മുഖാന്തരമാണ് അന്വേഷണ സംഘത്തോട് ഈ കാര്യം അറിയിച്ചിരിക്കുന്നത് .
കേസിൽ ബാലചന്ദ്രകുമാറിനു ‘കണ്ടാൽ തിരിച്ചറിയാവുന്ന’ ആറാം പ്രതി ശരത്താണെന്ന വിവരം പ്രചരിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഒളിവിൽപോയ ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയിൽ നിയമസഹായം ലഭിക്കാൻ സഹായിക്കുക മാത്രമാണു ചെയ്തത്. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കൂട്ടു നിന്നിട്ടില്ലെന്നുമാണു ശരത്ത് സുഹൃത്ത് വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ ശരത് ജി. നായർ ഒളിവിലല്ലെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വെളിപ്പെടുത്തിയിരുന്നു . ശരത് ആലുവയിലെ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കൾ കൂടിയായ അസോസിയേഷൻ ഭാരവാഹികൾ വെളിപ്പെടുത്തുകയുണ്ടായി. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയ്ഡ് നടക്കുമ്പാൾ ശരത് ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ടില്ല. കാൾ ഡൈവെർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു. ദിലീപ് സിനിമാതാരം ആകുന്നതിന് മുമ്പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത് എന്നും അവർ വെളിപ്പെടുത്തുകയുണ്ടായി . ദിലീപുമായി ബന്ധപ്പെട്ട് ബിസിനസ് ലോകത്തേക്ക് വന്നതല്ല. ശരത്തിന്റെ ബിസിനസുകളെ വേട്ടയാടരുതെന്നും അവർ വ്യക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാദ്ധ്യമങ്ങളെ കാണാത്തത്. ശരത് പറഞ്ഞിട്ടല്ല തങ്ങൾ എത്തിയതെന്നും അവർ പറഞ്ഞു . വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജില്ലാ സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, വർഗീസ് വി.സി എന്നിവർ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























