പാലായിൽ സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്നു മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയോ അപകടമോ എന്ന് അന്വേഷിക്കുമെന്നു പൊലീസ്; സംഭവത്തിൽ ദുരൂഹതയെന്നു പരാതി

പാലാ: തലേന്നു രാത്രി സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്നു മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ കൊഴുവനാൽ ഇരട്ടക്കുളത്ത് വീട്ടിൽ സുധീഷി (31)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ അപകടമാണോ എന്ന് അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സുധീഷിനെ വീടിനു സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ സുധീഷിനെ കാണാനില്ലായിരുന്നു. തുടർന്നു, ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്നു, പൊലീസ് പാലാ അഗ്നിരക്ഷാ സേനാ യൂണിറ്റിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ സുധീഷും സുഹൃത്തുക്കളും ചേർന്നു പഞ്ചായത്ത് കിണറിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്് ശേഷമാണ് സുധീഷിനെ കാണാതായത്. തുടർന്ന്, രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
https://www.facebook.com/Malayalivartha

























