Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയ്ഡിന് സാധ്യത... ദിലീപ് അടക്കം പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; അതിനിടെ ഫോണുകള്‍ ഒളിപ്പിച്ച് അതിബുദ്ധി കാട്ടിയത് പാരയായി; ഇന്ന് ഉച്ചയോടെ പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ്; ഇല്ലെങ്കില്‍ നാളെ ഹൈക്കോടതിയെ അറിയിക്കും; ഫോണ്‍ പിടിച്ചെടുക്കാന്‍ ചോദ്യം ചെയ്യലും റെയ്ഡുമുണ്ടാകും

26 JANUARY 2022 08:24 AM IST
മലയാളി വാര്‍ത്ത

ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില് 3 ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാത്തി.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 3 ദിവസങ്ങളിലായി ദിലീപ് അടക്കമുള്ള 5 പ്രതികളെയും ക്രൈംബ്രാഞ്ച് 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

പ്രതികള്‍ നല്‍കിയ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കാനായി സംവിധായകനും തിരക്കഥാകൃത്തുമായ റാഫി, ദിലീപ് അഭിനയിച്ച 'രാമലീല' സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, ഒടുവില്‍ പുറത്തിറങ്ങിയ 'കേശു' സിനിമയുടെ അക്കൗണ്ടന്റായിരുന്ന സിജോ, കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്‍, ദിലീപിന്റെ നിര്‍മാണക്കമ്പനിയിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ ദിലീപ് അടക്കമുള്ള 4 പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദിലീപ്, സഹോദരന്‍ പി.അനൂപ്. സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് അവരുടെ ഫോണുകള്‍ മാറ്റിയത്. കേസ് റജിസ്റ്റര്‍ ചെയ്ത അന്നു മാറ്റിയ 4 ഫോണുകളും ഇന്ന് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പ്രതികള്‍ക്കു നോട്ടിസ് നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ 4 പേരും ഒരുമിച്ചു ഫോണ്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോണ്‍ മാറ്റിയതെന്നു പ്രതികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വീട്ടില്‍ പരിശോധന നടത്തിയ ഘട്ടത്തില്‍ പുതിയ ഫോണുകളാണ് എല്ലാവരും അന്വേഷണ സംഘത്തിനു കൈമാറിയത്. പ്രതികളുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണു ഫോണ്‍ മാറ്റിയ വിവരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്.

കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ 6 പുതിയ ഫോണുകള്‍ പ്രതികള്‍ വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ചോദ്യം ചെയ്യലിനു ഹാജരായ 4 പേര്‍ക്കു പുറമേ മറ്റു രണ്ടുപേര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഇതോടെ സംശയമുയര്‍ന്നു. ഈ 2 പേരെ കണ്ടെത്തേണ്ടതു അന്വേഷണത്തില്‍ നിര്‍ണായകമാണ്.

ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്ത് (സൂര്യ ശരത്ത്) ഇപ്പോള്‍ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ മറ്റൊരു സുഹൃത്തും ഈ കേസിലെ കൂട്ടുപ്രതിയുമായ ബൈജു ചെങ്ങമനാട് ഫോണ്‍ മാറ്റിയിട്ടില്ല. ഇദ്ദേഹം 3 ദിവസവും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ അത് ഹൈക്കോടതിയെ അറിയിക്കും. പിന്നെ വീണ്ടും ചോദ്യം ചെയ്യലും റെയ്ഡും ഉണ്ടാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (12 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (28 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends