'അവൻ സ്കൂൾ ഹോസ്റ്റലിൽ.... കുഞ്ഞാവ വേറൊരിടത്ത്.... അമ്മയ്ക്ക് ആർസിസിയിൽ ആദ്യകീമോ അവനെ അടുത്തൊന്നു കാണാൻ കൂടി കഴിയാത്തൊരു പിറന്നാൾ മിഠായിയ്ക്കും, പിറന്നാളുടുപ്പിനും,കേക്കിനും, പായസത്തിനും.... ഒന്നും അവൻ വാശി. പിടിക്കാത്ത ഒരേയൊരു പിറന്നാൾ...' വൈറലായി കുറിപ്പ്
കാൻസറിനെതിരെ പോരാടുന്ന നിരവധി പേരാണ് തങ്ങളുടെ കഥകൾ മറ്റുള്ളവർക്ക് പ്രചോദനമാകുവാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. കാൻസർ പോരാട്ടത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ജിൻസി ബിനു എന്ന യുവതിയുടെ അനുഭവങ്ങൾ ഏറെ വൈറലാകാറുമുണ്ട്. കീമോയിൽ പൊള്ളിയർന്ന നാളുകളും, മരുന്നുകളില്‍ മരവിച്ചു പോയ ശരീരവുമൊക്കെ ജിൻസിയുടെ എഴുത്തുകളിലൂടെ അനുഭവിച്ചറിയാൻ സാധിക്കും.
അതേസമയം കീമോയുടെ മധുരം ആദ്യമായി നുണഞ്ഞതും അമ്മയായതും ഒരേ ദിനത്തിലാണെന്ന് പറയുകയാണ് ജിൻസി. കീറിമുറിച്ച വയറും.... നീളൻ സ്റ്റിച്ചുകളുമൊന്നും കരയിക്കാത്ത... ഒരുപക്ഷേ... ചിരിപ്പിച്ച ആദ്യനിമിഷമായിരുന്നു അന്നൊരു ജനുവരി 24 ന് സംഭവിച്ചതെന്ന് ജിന്‍സി ഓർക്കുന്നു. കുഞ്ഞാവ എത്തി കാലങ്ങൾക്കിപ്പുറം കീമോയുടെ മധുരം നുണയേണ്ടി വന്ന അനുഭവത്തെക്കുറിച്ചും ജിൻസിയുടെ കുറിപ്പിലുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്ന്...എനിക്ക് വിശേഷപ്പെട്ട ദിവസാ
ഞാനേേേ...ആദ്യായി അമ്മയായതിന്നാ
പിന്നേേ.... കാലങ്ങൾക്കിപ്പുറം
കീമോയുടെ ആദ്യമധുരം നുണഞ്ഞതും
ഒരു ജനുവരി 24
ഒരുരാത്രി മുഴുവൻ.... കുഞ്ഞിന്റെ തുടിപ്പറിയാതെ...വന്നപ്പോ...പേടിച്ചരണ്ട്....
രാവിലെ ഒരു ഏത്തപ്പഴവും...
ഒരു ഗ്ലാസ് പാലും കുടിച്ചെന്നു വരുത്തി..
ഡോക്ടർടെ അടുത്തോട്ട് ഓടി..
START ACTION CUT
പറഞ്ഞ തീയതിക്ക്
ഒരു മാസം.... മുന്നേ
2006 ജനുവരി 24
11.15 AM......2.750gm തൂക്കമുള്ള
ഒരു കുഞ്ഞിപ്പുഴു ഡോക്ടറുടെ
കൈകളിൽ കമിഴ്ന്നു കിടക്കുന്നു.....അതായിരുന്നു...
ഞങ്ങ ആദ്യ കൂടിക്കാഴ്ച
കീറിമുറിച്ച വയറും....
നീളൻ സ്റ്റിച്ചുകളുമൊന്നും
എന്നെ കരയിക്കാത്ത...
ഒരുപക്ഷേ...ചിരിപ്പിച്ച ആദ്യനിമിഷം. ഓക്സിജൻ മാസ്ക് വലിച്ചെറിഞ്ഞപ്പോ.... ഇവനൊരു വഴക്കാളിയാണല്ലോ"ന്ന് നേഴ്സമ്മ അവനെക്കുറിച്ചുള്ള ആദ്യഅഭിപ്രായം എണ്ണതേച്ചുകുളിയൊക്കെ കഴിച്ച്...മാമൂട്ടിയുറക്കി കീടത്തീട്ട്... കള്ളനെപ്പോലെ പതുങ്ങി എഴുന്നേറ്റുപോയി അത്യാവശ്യം പണികളൊക്കെ തീർത്തു വന്ന.. ഒരു പകൽ....ദേ.... എൻ്റെ ഗുണ്ടുമണി തനിയെ എഴുന്നേറ്റിരിക്കുന്നു... കമിഴ്ന്നു വീഴാൻ താമസിപ്പിച്ചപ്പോ...കൊച്ചിനു വണ്ണം കൂടീട്ടാന്നൊക്കെ കുറേ കുറ്റം കേട്ടതാ
അവൻ ഒരു പടികൂടി വലുതായീന്നോർത്തപ്പോ....
കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാനന്ന് തുള്ളിച്ചാടി. പിന്നീട്... ഇന്നുവരെ....ഞാനൊന്നു കാലുറപ്പിച്ചിട്ടില്ല....അത്രയ്ക്ക് ശാന്തനും, സുഗുണനുമാണ്...ൻ്റെ മോോൻ. അവൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും എൻ്റെ ആഘോഷങ്ങളായി അതേ....ഞങ്ങ കടിഞ്ഞൂൽപുത്രന് ഇന്ന് ജന്മദിനം. സമ്പത്തിനും, സൗഭാഗ്യങ്ങൾക്കുമപ്പുറം.... സമാധാനമുള്ള....സന്തോഷം നിറഞ്ഞ... നൻമയുടെ പ്രകാശം അവൻ്റെ ജീവിതത്തിൽ നിറഞ്ഞുകാണണം
എൻ്റെ കീമോകുഞ്ഞിന്റെ അഞ്ചാം പിറന്നാള്. കുഞ്ഞനിയൻ കൂട്ടുവന്ന സന്തോഷത്തോടെ... പത്താം പിറന്നാളൊരുങ്ങാൻ കാത്തിരുന്ന.... 2017 ജനുവരി 24.... അവൻ സ്കൂൾ ഹോസ്റ്റലിൽ.... കുഞ്ഞാവ വേറൊരിടത്ത്.... അമ്മയ്ക്ക് RCC യിൽ ആദ്യകീമോ അവനെ അടുത്തൊന്നു കാണാൻ കൂടി കഴിയാത്തൊരു പിറന്നാൾ മിഠായിയ്ക്കും, പിറന്നാളുടുപ്പിനും,കേക്കിനും, പായസത്തിനും.... ഒന്നും അവൻ വാശി. പിടിക്കാത്ത ഒരേയൊരു പിറന്നാൾ.
https://www.facebook.com/Malayalivartha























