Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസായ കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടതോടെ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി സംജാതമാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി... നിരാശരായി ഉദ്യോഗസ്ഥര്‍

28 JANUARY 2022 10:16 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസായ കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടതോടെ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി സംജാതമാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നു.

വന്‍ ആത്മവിശ്വാസമാണ് തീവ്രവാദികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായി ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് പ്രതികള്‍ പോലും പ്രതീക്ഷിച്ചില്ലെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്.



പ്രശംസാര്‍ഹമായ രീതിയില്‍ എന്‍ഐഎ നടത്തിയ അന്വേഷണമാണ് ഇത്. കേരളത്തിലും തീവ്രവാദ ശക്തികള്‍ കാലുറപ്പിക്കുന്നുവെന്നുവന്ന് പ്രഥമ ദൃഷ്ടിയാല്‍ തന്നെ എന്‍.ഐ.എ കോടതിക്ക് ബോധ്യം വന്ന കേസുകളിലൊന്നാണ് ഇത് . നടന്നത് തീവ്രവാദ സ്‌ഫോടനമാണെന്ന് കണക്കാക്കാന്‍ എന്‍.ഐ.എ ശേഖരിച്ച് സമര്‍പ്പിച്ച സാഹചര്യ തെളിവുകള്‍ അന്ന് കോടതിക്ക് ധാരാളമായിരുന്നു.

തടിയന്റ വിട നസീറിന് ലഷ്‌കര്‍ ഇ തോയിബയുമായി പോലും ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും കേസ് അന്വേഷിച്ച എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

 


ക്യത്യമായ വിചാരണക്കും പരിശോധിക്കും ശേഷമാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. വിചാരണ കോടതിയെ പോലും അത്ഭുതപെടുത്തി കൊണ്ട് വിധി വന്നത്.

വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവസാനം കേസ് തന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്കെത്തിയത് വളരെ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം നോക്കിക്കാണുന്നത്.

 



രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു പ്രതികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിയിരുന്നില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയുമാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2011 ലാണ് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം ഹോക്കോടതി അംഗീകരിക്കുകയും ചെയ്തു.



രണ്ടാം മാറാട് കേസില്‍ മുസ്ലിങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോഴാണ് പ്രതികള്‍ അന്ന് സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയതെന്നാണ് എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന് എതിരായ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു അത്. കുറച്ചുകൂടി വലിയ സ്‌ഫോടനമാണ് പ്രതികള്‍ ഉദ്ദേശിച്ചതെന്ന് അന്ന് തെളിവുകള്‍ വിലയിരുത്തിയ എന്‍.ഐ.എ കോടതി പറഞ്ഞു. ഇരട്ടസ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടു മാത്രമേ കാണാന്‍ കഴിയൂ എന്നും തെളിവുകളും കേസിലെ സാഹചര്യങ്ങളും വിലയിരുത്തിയ കോടതി പറഞ്ഞിരുന്നു. ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ ജാതി-മത വിദ്വേഷം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന കുറ്റപത്രത്തോട് എന്‍.ഐ.എ കോടതി യോജിച്ചു. വെള്ളിയാഴ്ച ദിവസമാണ് സ്‌ഫോടനം നടന്നത്. ആ സമയം മുസ്ലിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന സമയമായതിനാല്‍ അവരെ അനിഷ്ടസംഭവത്തില്‍ നിന്ന് ഒഴിവാക്കുക കൂടിയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോടതി പറഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ ആസൂത്രണം ചെയ്തത് തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി നിയമപ്രകാരം കണക്കാക്കാമെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി.

2006 മാര്‍ച്ച് 3-ന് ആണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍ഡിലും കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്‍ഡിലുമായി രണ്ട് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്സ്റ്റാന്‍ഡില്‍ സ്‌ഫോടനം നടന്ന് പതിനഞ്ച് മിനിറ്റുകള്‍ക്കു ശേഷമാണ് മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും മൂന്ന് പേര്‍ക്ക് പരിക്കേറ്റു.



2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ല്‍ എന്‍.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എന്‍.ഐ.എ. കോടതി വിധിച്ചു. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതില്‍ മുന്‍കൈ എടുത്തത് തടിയന്റവിട നസീറാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലും നസീര്‍ പ്രതിയായിരുന്നു. ഇനി നസീര്‍ സര്‍വതന്ത്ര സ്വതന്ത്രനായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (6 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends