Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പറുടെ ആക്രമണത്തിൽ ​ഗുരുതര പരുക്ക്; ഒരു മാസത്തോളം ​അബോധാവസ്ഥയിൽ!! ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റിപ്പർ കൈ വെട്ടിയെടുത്തു... എല്ലാത്തിനും സാക്ഷിയായി ഒടുവിൽ രാമകൃഷണൻ മരണത്തിന് കീഴടങ്ങി

28 JANUARY 2022 10:56 AM IST
മലയാളി വാര്‍ത്ത

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പർ ജയാനന്ദന്റെ ആക്രമണത്തിനിരയായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എറണാകുളം സ്വ​ദേശി നെടുമ്പിള്ളിൽ രാമകൃഷ്ണൻ (73) മരണത്തിന് കീഴടങ്ങി. 2006 ഒക്ടോബർ ഒന്നിനു നടന്ന ആക്രമണത്തിൽ രാമകൃഷ്ണന്റെ ഭാര്യ ബേബി കൊല്ലപ്പെട്ടിരുന്നു. സംഭവദിവസം പുലർച്ചെ ഒരു മണിയോടെ ഇവരുടെ വീട്ടിലെത്തിയ ജയാനന്ദൻ ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ബേബിയെ തലയിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട അറുത്തു സ്വർണവളകൾ കവർന്നു. ആക്രമണം ചെറുക്കാനെത്തിയ രാമകൃഷ്ണനെ തലയ്ക്ക് വെട്ടി ​ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇരുവരും മരിച്ചെന്ന് കരുതിയാണ് ജയാനന്ദൻ അവിടം വിട്ടത്.

 

കിടപ്പുമുറിയില്‍ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയില്‍ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരിന്നു. ബേബിയുടെ കൈയ്യും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ മസിലായത് വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവര്‍ന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ മുറിയില്‍ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്നിട്ടു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

ബേബി പതിവായി ക്ഷേത്രത്തിൽ പോകുമായിരുന്നു. എന്നാൽ രണ്ട് ദിവസം കാണാതിരുന്നതിനെ തുടർന്ന് ബന്ധു എത്തി ജനൽ തുറന്നപ്പോഴാണ് സംഭവമറിഞ്ഞത്. ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണൻ ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ബേബിയുടെ ആഭരണങ്ങളും വീട്ടിൽ നിന്ന് പണവും റിപ്പർ ജയാനന്ദൻ അന്ന് കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു. തമിഴ്‌നാട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

 

നാട്ടുകാരുടെ നേതൃത്വത്തിലും കൊലയാളിക്കായി തെരച്ചിൽ നടന്നു. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായി. ജനങ്ങൾ സമരം പ്രഖ്യാപിച്ചു. മറ്റു ഏജൻസികൾ അന്വേഷിക്കട്ടെയെന്നു പ്രഖ്യാപിച്ച് ലോക്കൽ പൊലീസ് പിൻമാറി. ഈ കൊലപാതകം അന്വേഷിക്കുന്നതിനിടയിലാണ് സമാനമായ ചില കൊലപാതകങ്ങളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് അയാളുടെ
സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷയ്ക്കു വിധിച്ചു. ജയിലിലും പൊലീസുകാർക്ക് ജയാനന്ദൻ തലവേദന സൃഷ്ടിച്ചു. രണ്ടുതവണ ഇയാൾ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സഹടവുകാരൻ പ്രകാശനോടൊപ്പം ജയിൽചാടി. തലയിണയും പുതപ്പും ഉപയോഗിച്ച് സെല്ലിൽ ഡെമ്മി ഉണ്ടാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. പിന്നീട് തൃശൂർ പുതുക്കാടുനിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

 

അടുത്തിടെ പോണേക്കര ഇരട്ടക്കൊലപാതക കേസിലും റിപ്പർ ജയാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2004 മേയ് 30 നാണ് പോണേക്കര റോഡിൽ ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യര്‍ (രാജന്‍-60) എന്നിവര്‍ കൊല്ലപ്പെട്ടത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (6 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends