Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പറുടെ ആക്രമണത്തിൽ ​ഗുരുതര പരുക്ക്; ഒരു മാസത്തോളം ​അബോധാവസ്ഥയിൽ!! ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റിപ്പർ കൈ വെട്ടിയെടുത്തു... എല്ലാത്തിനും സാക്ഷിയായി ഒടുവിൽ രാമകൃഷണൻ മരണത്തിന് കീഴടങ്ങി

28 JANUARY 2022 10:56 AM IST
മലയാളി വാര്‍ത്ത

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പർ ജയാനന്ദന്റെ ആക്രമണത്തിനിരയായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എറണാകുളം സ്വ​ദേശി നെടുമ്പിള്ളിൽ രാമകൃഷ്ണൻ (73) മരണത്തിന് കീഴടങ്ങി. 2006 ഒക്ടോബർ ഒന്നിനു നടന്ന ആക്രമണത്തിൽ രാമകൃഷ്ണന്റെ ഭാര്യ ബേബി കൊല്ലപ്പെട്ടിരുന്നു. സംഭവദിവസം പുലർച്ചെ ഒരു മണിയോടെ ഇവരുടെ വീട്ടിലെത്തിയ ജയാനന്ദൻ ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ബേബിയെ തലയിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട അറുത്തു സ്വർണവളകൾ കവർന്നു. ആക്രമണം ചെറുക്കാനെത്തിയ രാമകൃഷ്ണനെ തലയ്ക്ക് വെട്ടി ​ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇരുവരും മരിച്ചെന്ന് കരുതിയാണ് ജയാനന്ദൻ അവിടം വിട്ടത്.

 

കിടപ്പുമുറിയില്‍ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയില്‍ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരിന്നു. ബേബിയുടെ കൈയ്യും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ മസിലായത് വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവര്‍ന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ മുറിയില്‍ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്നിട്ടു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

ബേബി പതിവായി ക്ഷേത്രത്തിൽ പോകുമായിരുന്നു. എന്നാൽ രണ്ട് ദിവസം കാണാതിരുന്നതിനെ തുടർന്ന് ബന്ധു എത്തി ജനൽ തുറന്നപ്പോഴാണ് സംഭവമറിഞ്ഞത്. ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണൻ ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ബേബിയുടെ ആഭരണങ്ങളും വീട്ടിൽ നിന്ന് പണവും റിപ്പർ ജയാനന്ദൻ അന്ന് കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു. തമിഴ്‌നാട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

 

നാട്ടുകാരുടെ നേതൃത്വത്തിലും കൊലയാളിക്കായി തെരച്ചിൽ നടന്നു. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായി. ജനങ്ങൾ സമരം പ്രഖ്യാപിച്ചു. മറ്റു ഏജൻസികൾ അന്വേഷിക്കട്ടെയെന്നു പ്രഖ്യാപിച്ച് ലോക്കൽ പൊലീസ് പിൻമാറി. ഈ കൊലപാതകം അന്വേഷിക്കുന്നതിനിടയിലാണ് സമാനമായ ചില കൊലപാതകങ്ങളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് അയാളുടെ
സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷയ്ക്കു വിധിച്ചു. ജയിലിലും പൊലീസുകാർക്ക് ജയാനന്ദൻ തലവേദന സൃഷ്ടിച്ചു. രണ്ടുതവണ ഇയാൾ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സഹടവുകാരൻ പ്രകാശനോടൊപ്പം ജയിൽചാടി. തലയിണയും പുതപ്പും ഉപയോഗിച്ച് സെല്ലിൽ ഡെമ്മി ഉണ്ടാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. പിന്നീട് തൃശൂർ പുതുക്കാടുനിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

 

അടുത്തിടെ പോണേക്കര ഇരട്ടക്കൊലപാതക കേസിലും റിപ്പർ ജയാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2004 മേയ് 30 നാണ് പോണേക്കര റോഡിൽ ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യര്‍ (രാജന്‍-60) എന്നിവര്‍ കൊല്ലപ്പെട്ടത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (57 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends