ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ഫ്രഷാകാമെന്ന് പറഞ്ഞ്! പെൺകുട്ടികൾ സമ്മതം മൂളിയതോടെ ബസില്‍ കയറ്റി വിട്ട ശേഷംപ്രതികൾ പുറകെ പോയി; ഫ്ലാറ്റിലെത്തിയതിനെ തുടർന്ന് മദ്യപാനവും തുടങ്ങി സ്വബോധമില്ലാതെ പ്രവൃത്തിച്ചതും അഞ്ചു പെൺകുട്ടികൾ രക്ഷപെട്ടു, നാട്ടുകാർ വിവരമറിഞ്ഞതോടെ സകലരും കുടുങ്ങി

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെണ്‍കുട്ടികളെ ടോം തോമസും ഫെബിന്‍ റാഫിയും ചേര്‍ന്ന് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ഫ്രഷാകാമെന്ന് പറഞ്ഞ്. ട്രെയിനില്‍ ബാംഗ്ലൂരിലെത്തിയ പെണ്‍കുട്ടികള്‍ അവിടെ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്.
ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
റിപ്പബ്ലിക്ക് ഡേയായ 26ന് വൈകിട്ട് ഗേള്‍സ് ഹോമില്‍നിന്നു പുറത്തുകടന്ന 6 പെണ്‍കുട്ടികള്‍ പാലക്കാടുനിന്നും ട്രെയിന്‍ മാര്‍ഗം ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ എത്തി. അവിടെവച്ചാണ് ടോം തോമസിനെയും ഫെബിന്‍ റാഫിയെയും പരിചയപ്പെടുന്നത്.
ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്ന് 'ഫ്രഷ് ആകാമെന്ന്' പറഞ്ഞ് മടിവാളയിലെ ഫ്ലാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിക്കുകയായിരുന്നു. കുട്ടികള്‍ സമ്മതിച്ചതോടെ അവരെ ബസില്‍ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിന്‍ റാഫിയും ബൈക്കില്‍ പുറകെ പോകുകയായിരുന്നു.
പെണ്‍കുട്ടികളെ ഫ്ലാറ്റില്‍ എത്തിച്ചശേഷം പുറത്തേക്ക് പോയ ഇവര്‍ മദ്യവും ഭക്ഷണവുമായാണ് തിരിച്ചെത്തിയത്.പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാക്കള്‍ക്കൊപ്പം മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ടോം തോമസും ഫെബിന്‍ റാഫിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
മറ്റു പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.പൊലീസ് എത്തിയപ്പോൾ 5 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
ബസ് മാര്‍ഗം നിലമ്പുര്‍ എടക്കരയില്‍ എത്തിയപ്പോഴാണ് 4 പെണ്‍കുട്ടികളെ പിടികൂടിയത്. ഒരു പെണ്‍കുട്ടിയെ പിന്നീട് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസില്‍ മാണ്ഡ്യയില്‍ വച്ചു കണ്ടെത്തി. എടക്കരയില്‍ പിടിയിലായ 4 പെണ്‍കുട്ടികളെ ഇന്നലെ വൈകിട്ടും കര്‍ണാടകയില്‍ പിടിയിലായ പെണ്‍കുട്ടികളെയും ടോം തോമസ്, ഫെബിന്‍ റാഫി എന്നിവരെയും ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി. പ്രതിയെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്. തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha