നഗ്നവീഡിയോകളും ഫോട്ടൊകളും എടുത്ത ശേഷം ട്രാപ്പിൽ പെടുത്തി, നിലവിലുള്ള ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ നിർദേശിച്ചു !! സിപിഎം സൈബർ വിങിലെ പ്രമുഖൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

സിപിഎം സോഷ്യൽ മീഡിയ വിങിലെ അഡ്വ. ജഹാംഗീർ പാലേരി (ജഹാംഗീർ ആമിന റസാഖ്)ക്കെതിരെ ബലാത്സംഗ പരാതി നൽകി വീട്ടമ്മ. പാർട്ടിയുടെ സൈബർ പോരാളിയായ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലമ്പൂർ സ്വദേശിയായ പ്രതി സോഷ്യൽ ആക്ടിവിസ്റ്റും മുൻകാല എസ്എഫ്ഐ നേതാവും കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തുൾപ്പെടെ സിപിഎമ്മിന് വേണ്ടി സൈബർ യുദ്ധം നയിക്കുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നടക്കാവ് പൊലീസ് പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തു എന്നാണ് പരാതി.
ബലാത്സംഗ കുറ്റം ചുമത്തി 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് എലത്തൂർ പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ മെഡിക്കൽ പരിശോധനയും മജിസ്ട്രേറ്റിന് മുന്നിലെ മൊഴി നൽകലും പൂർത്തിയായി. കോളെജ് കാലത്ത് പരിചയമുള്ള സ്ത്രീയെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫെയ്സ്ബുക്ക് മുഖേനയാണ് വീണ്ടും കണ്ടുമുട്ടിയത്. നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അന്ന് ഇയാൾ വിവാഹത്തിൽ നിന്നും വിദഗ്ധമായി പിന്മാറുകയായിരുന്നു. വിവാഹിതയായ തന്നെ വീണ്ടും വിവാഹവാഗ്ദാനം നൽകി ജഹാംഗീർ കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. നഗ്നവീഡിയോകളും ഫോട്ടൊകളും എടുത്ത ശേഷമാണ് ട്രാപ്പിൽ പെടുത്തിയത്. നിലവിലുള്ള ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ നിർദേശിക്കുകയും തന്റെ പാർട്ടിക്കാർ സഹായത്തിന് ഉണ്ടാവുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്താണ് പ്രതി വീട്ടമ്മയെ പീഡിപ്പിച്ചത്.
പിന്നീടാണ് വേറെയും പെൺകുട്ടികളെ ചതിച്ച് ട്രാപ്പിൽ വീഴ്ത്തിയതായി മനസിലാക്കായിത്. തുടർന്നാണ് പരാതിപ്പെടുന്നത്. താനും സിപിഎം അനുഭാവിയാണെന്ന് സ്ത്രീ പറയുന്നു. വഞ്ചനയും പീഡനവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാൻ വരെ നോക്കിയെന്നും ഇവർ പറയുന്നു. അതേസമയം മുപ്പതിൽപ്പരം പെൺകുട്ടികളെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ സിപിഎം സൈബർ വിങിലെ മറ്റൊരു ഗ്രൂപ്പിനെ നയിക്കുന്ന പ്രമുഖർ ആരോപിക്കുന്നത്. ഇയാളുടെ വഞ്ചനയുടെ ചരിത്രം വിവരിച്ച് കുറിപ്പുകളും ഇട്ടിട്ടുണ്ട്. എന്നാൽ വീട്ടമ്മയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ജഹാംഗീറിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























