Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ കൈ അല്‍പം ഉയര്‍ത്തി; പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ആനേകായിരങ്ങളുടെ പ്രാര്‍ഥന ഫലിച്ചു; വാവ സുരേഷ് അപകടനില തരണം ചെയ്തു! രാവിലെ പത്തുമണിയോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

01 FEBRUARY 2022 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ആനേകായിരങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരമെന്നോണം വാവ സുരേഷ് അപകടനില തരണം ചെയ്തു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ആശാവഹമായ പുരോഗതിയുണ്ടായതായി കോട്ടയം മെഡിക്കല്‍ കോളജിലെ അഞ്ചംഗ മെഡിക്കല്‍ ടീം വ്യക്തമാക്കി. കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ കൈ അല്‍പം ഉയര്‍ത്തി മെഡിക്കല്‍ ടീമിന്റെ നിര്‍ദേശത്തോടെ വാവ സുരേഷ് പ്രതികരിക്കുകയും ചെയ്തു. മാത്രമല്ല അബോധാവസ്ഥയില്‍ കാലുകളും ചലിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. പതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സുരേഷിന്റെ ചികിത്സ.

സാധാരണക്കാരില്‍ ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാവുന്ന അളവിലാണ് വാവ സുരേഷിന്റെ ശരീരത്തില്‍ മൂര്‍ഖന്റെ വിഷം കയറിയിരിക്കുന്നത്. മാത്രവുമല്ല ജീന്‍സില്‍ തുടയോടു ചേര്‍ന്ന ഭാഗത്ത് ജീന്‍സ് കടിച്ചുപറിച്ചശേഷമാണ് പാമ്പിന്റെ വിഷപ്പലുകള്‍ മാസത്തില്‍ കയറിയതെന്നതും വലിയ ആശ്വാസമായി. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണത്തില്‍ നിന്നും വാവ രക്ഷപ്പെടുമെന്ന ആശ്വാസവും പ്രതീക്ഷയും കോട്ടയം മെഡിക്കല്‍ കോളജിലെ ചുമതലപ്പെട്ട മെഡിക്കല്‍ ടീമിനുണ്ടായത്.
ഇന്നു രാവിലെ പത്തുമണിയോടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ആശാവഹമായ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ്. തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷിന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. മന്ത്രി വിഎന്‍ വാസവന്റെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില അര്‍ധരാത്രിയോടെ മെച്ചപ്പെടുകയായിരുന്നു.

ആദ്യഘട്ടത്തില്‍ അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല വിഷത്തിന്റെ ആഘാതം മൂലം ഹൃദയാഘാതം തീവ്രമാകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങ്ിയത് മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്‍വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു മനസിലാകാന്‍ 48 മണിക്കൂര്‍ വേണമെന്നതിനാല്‍ അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരും. ചങ്ങനാശ്ശേരിക്കു സമീപം കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് വാവ സുരേഷിന് കടിയേറ്റത്.

ആറരയടി നീളമുള്ള മൂര്‍ഖനെ പിടികൂടി ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ ആഞ്ഞു കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി. ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെ നേരിയതോതില്‍ ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കല്‍ കോളേജധികൃതര്‍ വ്യക്തമാക്കി.

കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിനുസമീപത്തെ കരിങ്കല്ലിനടയില്‍ ഒരാഴ്ചയായി കഴിഞ്ഞിരുന്ന മൂര്‍ഖനെ പിടിക്കാന്‍ തിങ്കളാഴ്ച മൂന്നുമണിയോടെ വാവ സുരേഷ് എത്തിയത്. സുരേഷ് കല്‍ക്കെട്ട് പൊളിച്ചുമാറ്റിയതോടെ പാമ്പ് പുറത്തുചാടി ഉടന്‍ പാമ്പിനെ വാവ സുരേഷ് വാലില്‍ തൂക്കിയെടുത്തു. പാമ്പിനെ ഇടാന്‍ പ്ലാസ്റ്റിക് ടിന്‍ ആവശ്യപ്പെട്ടു. അതില്‍ കയറ്റാനാവാതെവന്നതോടെ ചാക്ക് ഉപയോഗിച്ചു. ചാക്കിനുള്ളില്‍ മൂന്നുതവണ പാമ്പ് കയറിയെങ്കിലും ഉടന്‍ പുറത്തിറങ്ങി. വീണ്ടും ചാക്കിനുള്ളില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് വാവ സുരേഷിന്റെ തുടയില്‍ പാമ്പ് ആഞ്ഞുകടിച്ചത്. സുരേഷ് പാമ്പിനെ ബലമായി കാലില്‍നിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമര്‍ത്തി രക്തം പുറത്തേക്കുകളഞ്ഞു. വീണ്ടും കരിങ്കല്‍കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടന്‍ പിടികൂടി ടിന്നിലാക്കി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് കോട്ടയം ഭാരത് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചത്.

ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴാണ് സുരേഷിന്റെ ബോധം മറഞ്ഞത്. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു. സാധാരണക്കാരില്‍ ഏല്‍ക്കുന്നതിനെക്കാള്‍ പല മടങ്ങ് പ്രതിരോധം പാമ്പുവിഷത്തില്‍ വാവാ സുരേഷിനുണ്ടെന്നതാണ് പാമ്പുപിടിത്തത്തില്‍ സുരേഷിന് ബലവും ധൈര്യവും പകരുന്നത്. രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റതും കുറിച്ചിയിലെ പാമ്പുപിടിത്തതില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി സംശയിക്കുന്നു.

 

തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി വീണ്ടും പാമ്പ് പിടുത്തത്തില്‍ സജീവമായ ഉടനാണ് പാമ്പുകടിയേറ്റത്. കാറപകടത്തിനു ശേഷം ചികിത്സയില്‍ കഴിച്ച മരുന്നുകളുടെ റിയാക്ഷനും പാമ്പുവിഷം ശരീരത്തെ കഠിനമായി ബാധിച്ചതായി സംശയിക്കുന്നു. ഒപ്പം പാമ്പിനെ വാലില്‍ നിയന്ത്രിക്കുന്നതില്‍ നേരിയ ജാഗ്രത കുറവു സംഭവിച്ചതായി ഇന്നലെ അപകടം സംഭവിച്ച വേളയില്‍ പുറത്തിറങ്ങിയ വീഡിയോ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends