സജീവനെ പിണറായി സർക്കാർ കൊന്നത്!!! സംഭവത്തിൽ അന്വേഷണം നടത്തി ഉദ്യോഗസ്ഥൻമാരെ മാതൃകാപരമായി ശിക്ഷിക്കണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി

കൊച്ചി വടക്കേക്കരയിൽ സജീവന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. സജീവനെ പിണറായി സർക്കാർ കൊന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭരണകൂട ഭീകരതയുടെ ഭരണകൂട കെടുകാര്യസ്ഥതയുടെ ഭരണകൂട താൻപോര്മയുടെ ഇരയാണ് സജീവനെന്നും സന്ദീപ് പറഞ്ഞു. ഈ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായി ഉദ്യോഗസ്ഥൻമാരെ ശിക്ഷിക്കണം. സജീവന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കണം. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അടിയന്തിരമായി ധനസഹായം നൽകി കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകി അവരെ ചേർത്ത് നിർത്തണം. അത് ഈ സർക്കാരിന്റെ ബാധ്യതയാണ്. അല്ലായെങ്കിൽ ഈ മരണം നിങ്ങളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.
ഏതോ നൂറ്റാണ്ടിലെ ജന്മിവാഴ്ചയെക്കുറിച്ച് വാചാലരാകുന്ന കമ്മ്യൂണിസ്റ്റുകാർ അറിയണം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പിണറായി സർക്കാരിലും ജന്മിമാരുണ്ട്. അത് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥൻമാരാണ്. നിങ്ങളുടെ ട്രേഡ് യൂണിയനിൽപ്പെട്ട നിങ്ങൾക്ക് സിന്ദാബാദ് വിളിച്ചാൽ എന്ത് തെമ്മാടിത്തവും കാണിക്കാൻ ലൈസൻസ് ആയി എന്ന് വിചാരിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൻമാർ ഈ നാട്ടിൽ നിരവധിയുണ്ട്. ഈ ദുഷ്പ്രഭുത്വത്തിന്റെ ഇരയാണ് സജീവൻ. ഇത് സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണ്. ഈ രക്തത്തിൽ ചവിട്ടിയാണ് ദുബായിലെ കൊട്ടാരത്തിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് മറന്നു പോകരുത്. ഈ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് എത്രപേർ ആത്മഹത്യ ചെയ്തു. പിണറായി അടിയന്തിരമായി ഈ നാട്ടിലേക്ക് തിരികെയെത്തിയാലും ഇതിന് ഒരു മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല- സന്ദീപ് പറഞ്ഞു. ഉത്തർപ്രദേശിലെവിടെയോ സീറ്റ് തർക്കത്തിന്റെ പേരിൽ സഹയാത്രികൻ ഒരാളെ തല്ലിക്കൊന്നു എന്ന വാർത്തയറിഞ്ഞപ്പോൾ പിണറായി വിജയന്റെ സമസ്ത നാഡീ ഞരമ്പുകളും ഉണർന്നെഴുന്നേറ്റ് യുപിയിലേക്ക് വച്ചു പിടിച്ചല്ലോ. ഈ നാട്ടിലേ ജനങ്ങൾ നികുതി നൽകുന്ന പണത്തിൽ നിന്ന് 15 ലക്ഷം രൂപയെടുത്ത് ആ കുടുംബത്തെ സഹായിച്ചില്ലേ.
ഇത്രയ്ക്ക് ഉളുപ്പില്ലാതെയായോ താങ്കൾ എന്ന് ഈ നാട്ടിലേ ജനങ്ങൾക്ക് ഇപ്പോഴാണ് മനസിലാകുന്നത്. സ്വന്തം നാട്ടിലെ ഭരണത്തിന് കീഴെ നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ താങ്കളെ പോലെ ഒരു ക്രൂരന് മാത്രമേ കഴിയൂ. ഇടുക്കിയിൽ ഒരു പിഞ്ചു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐക്കാരനെതിരെ നിസാര കുറ്റങ്ങൾ ചുമത്തി അയാൾക്ക് പുറത്തിറങ്ങാനുള്ള അവസരമൊരുക്കി കൊടുക്കുകയാണ് പിണറായി പൊലീസ്. ഈ ചെങ്കൊടിയ്ക്ക് കീഴിൽ ഏത് പീഡകനും ഏത് തെമ്മാടിക്കും ഏത് കൊലപാതകിയ്ക്കും ഏത് ക്രൂരനും അഭയം കിട്ടുമെന്ന് അവർക്ക് അറിയാം. ഇന്ന് ചെങ്കൊടിയെന്നുള്ളത് പാവങ്ങളുടെ അഭയസ്ഥാനമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് മത്സ്യത്തൊഴിലാളിയായ സജീവൻ (57) പുരയിടത്തിലെ മരക്കൊമ്പിൽ ജീവനൊടുക്കിയത്. മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha
























