ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ ഈ കേസിന്റെ ഒന്നിനേക്കുറിച്ചും ആര്‍ക്കും അറിയേണ്ട; എന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് ശ്രമിച്ചത്, താന്‍ ഊട്ടിയിലെ കുതിര, ഞാന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കറിന്റേതിനേക്കാള്‍ വിറ്റുപോകും: സ്വപ്‌ന സുരേഷ്

ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രംഗത്ത് എത്തുമ്പോൾ മലയാളികളാരും ഇത്രത്തോളം പ്രതീക്ഷിച്ചു കാണില്ല.'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നായിരുന്നു ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. താന്‍ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തില്‍ ശിവശങ്കറിന്റെ വാദം.ജയിലിലെ അനുഭവത്തെക്കുറിച്ചും, അന്വേഷണ ഏജന്‍സികളുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് ആത്മകഥയില്‍ പറയുന്നത്.
പക്ഷെ, അത് ശിവശങ്കറിന് വൻ അടിയായിരുന്നു. ഇപ്പോഴിതാ, സ്വാപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ സ്പേസ് പാര്‍ക്കില്‍ ജോലി ലഭിക്കാന്‍ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താന്‍ കോണ്‍സുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറന്‍സുണ്ടായതുമാണ് സ്പേസ് പാര്‍ക്കിലെ ജോലി ലഭിക്കാന്‍ കാരണമെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.
തനിക്ക് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകള്‍ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താന്‍ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശങ്ങള്‍ താന്‍ കണ്ണടച്ച് പാലിക്കുകയായിരുന്നു.
ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. താന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാള്‍ വലിയ രീതിയില്‍ വിറ്റുപോകുന്ന കോപ്പിയാകുമെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ ഈ കേസിന്റെ ഒന്നിനേക്കുറിച്ചും ആര്‍ക്കും അറിയേണ്ടി വന്നില്ല. എന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























