ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു....വ്യക്തിപരമായ അടുപ്പമായിരുന്നു....ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്....മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫ്ലാറ്റിൽ പോയിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫ്ലാറ്റിൽ പോയിരുന്നുവെന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു. കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറെ താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ക്ഷണിച്ചത്. സ്പീക്കര്‍ തന്നെ തള്ളിപറഞ്ഞത് വിവരമില്ലാത്തതിനാലാണ്. താന്‍ ഡിപ്ലോമാറ്റ് അല്ലായിരുന്നുവെന്ന് സ്പീക്കര്‍ക്ക് അറിയാമായിരുന്നു. വ്യക്തിപരമായ അടുപ്പമായിരുന്നു. ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. പല സ്ഥലത്തും ശ്രീരാകൃഷ്ണനെ കാണാന്‍ പോയിട്ടുണ്ട്. സ്പീക്കര്‍ തന്നെ കാറില്‍ വിളിച്ചുകൊണ്ടു പോയിരുന്നുവെന്നും സ്വപ്‌ന ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് സ്പീക്കറുടെ ഇടപെടലുകള്‍ അവര്‍ വ്യക്തമാക്കിയത്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് ലൈഫ്മിഷന്റെ കാര്യങ്ങള്‍ നീക്കിയതെന്ന് സ്വപ്‌ന പറയുന്നു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ലൈഫ്മിഷന്‍ പ്രോജക്ടില്‍ ഇടപെട്ടിരുന്നത് ശിവശങ്കറുമായാണ്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ ഇവര്‍ തമ്മില്‍ നടന്നു. കണ്‍സള്‍ട്ടന്‍സി യൂണിസെഫിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിക്കും അറിയാമായിരിക്കാം. അതിനെക്കുറിച്ച് വ്യക്തതയില്ല. ഇതൊക്കെ ചെയ്യുമ്ബോള്‍ ശിവശങ്കറിന്റെ പിന്നിലാരോ മറഞ്ഞു നില്‍ക്കുന്നതായി തോന്നിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എല്ലാറ്റിലും ശിവശങ്കറാണ് ഇടപെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തതിലും നശിപ്പിച്ചതിലും ശിവശങ്കറിന് വലിയ പങ്കുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. സാമ്ബത്തിക പ്രശ്‌നമുണ്ടായപ്പോള്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒറ്റ ഫോണ്‍ കോളിലാണ് നിയമനം നടത്തിയതെന്നും സ്വപ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha
























