എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത... എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചത്! ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വർഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കർ ചെയ്തത്; ഭർത്താവിനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്

ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
രംഗത്തുവരുകയാണ്. ഭർത്താവിനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമർശനമാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വർഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കർ ചെയ്തത്. എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്‌ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയിൽ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്.
ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാൻ. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കർ. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയിൽ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവെക്കാൻ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തിൽ ഭർത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ജോലി വേണമെന്നത് നിർണായകമായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹമാണ് സ്‌പേസ് പാർക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ എനിക്ക് പങ്കില്ല. ഭർത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്‌ന പറഞ്ഞു. വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























